സ്ഥാനാർഥി പട്ടിക പുറത്തു വന്നതോടെ കർണാടക ബിജെപിയിൽ പൊട്ടിത്തെറി . രാംദുർഗ്, ജയനഗർ, ബെൽഗാം നോർത്ത് എന്നിവിടങ്ങളിൽ നേതാക്കളുടെ അനുയായികൾ തെരുവിൽ ഇറങ്ങി പ്രതിഷേധിച്ചു .
ബിജെപി നേതൃത്വത്തോട് ഇടഞ്ഞ് നിൽക്കുന്ന മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ഇന്ന് ജെ പി നദ്ദയെ കാണും. സീറ്റ് നഷ്ടമായ മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡി പാർട്ടി വിട്ടേക്കുമെന്നാണ് സൂചന .
ഇന്ന് അത്താനിയിൽ സാവഡി അനുയായികളുടെ യോഗം വിളിച്ചു ചേർക്കുന്നുണ്ട്. അനുയായികൾ പറയുന്നതനുസരിച്ച് മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്നാണ് സാവഡി പറയുന്നത്. അതിനിടെ, ഡി കെ ശിവകുമാറുമായി സാവഡി സംസാരിക്കുമെന്നും സൂചനയുണ്ട്.
രമേശ് ജർക്കിഹോളി കുമത്തള്ളിക്ക് സീറ്റ് നൽകിയേ തീരൂ എന്ന് വാശി പിടിച്ചു ബിജെപി കേന്ദ്രനേതൃത്വം കൂറ് മാറിയെത്തിയവരുടെ സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക