ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളുടെ ഫോണും ഇമെയിലും ചോര്‍ത്തിയെന്ന പരാതിയില്‍ പ്രതികരണവുമായി ആപ്പിള്‍ കമ്പനി രംഗത്തെത്തി. ചോര്‍ത്തല്‍ ഭീഷണി സന്ദേശങ്ങള്‍ ചിലപ്പോള്‍ തെറ്റായ മുന്നറിയിപ്പുകളാകാമെന്നാണ് കമ്പനിയുടെ വിശദീകരണം.
ഫോണ്‍ സന്ദേശത്തില്‍ സ്റ്റേറ്റ് സ്പോണ്‍സേഡ് എന്നുണ്ടെങ്കിലും ഏതെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങല്‍ ഈ ചോര്‍ത്തലിന് പിന്നിലുണ്ടെന്ന് തങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. അതേസമയം, ഇതിനെ സംബന്ധിച്ചുള്ള കാരണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനാവില്ലെന്നും കമ്പനി വ്യക്തമാക്കി.
പ്രതിപക്ഷ നേതാക്കളുടെ ആപ്പിള്‍ ഫോണുകളിലേക്കാണ് വിവരങ്ങല്‍ ചോര്‍ത്തുന്നതിനെ സംബന്ധിച്ച സന്ദേശം എത്തിയത്. ഇതിന്രെ സ്ക്രീന്ഷോട്ടടകം നേതാക്കള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആപ്പിള്‍ കമ്പനി വിശദീകരണവുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക