കഴക്കൂട്ടം: വർഷങ്ങൾക്കു മുൻപ് വീട് വിട്ടുഇറങ്ങിയ കാർത്തികേയൻ എന്ന 89 കാരനാണ് ടെക്നോപാർക്കിനടുത്ത് ഹനുമാൻ ക്ഷേത്രത്തിൽ പൂജാരിയായി ജീവിതം നയിക്കുന്നത്.കോട്ടയം മുണ്ടക്കയം സ്വദേശിയായ ഇദ്ദേഹം ഒരുകാലത്ത് ഗുസ്തിയിൽ ചാമ്പ്യൻ ആയിരിന്നു.ഹനുമാനെ പ്രാർത്ഥിക്കാൻ സുഹൃത്തുക്കൾ പറഞ്ഞതിന് ശേഷം സന്യാസിയായി ജീവിതം മാറ്റുകയായിരുന്നു.ഹനുമൽ സ്വരൂപ തീർത്ഥനന്ത സ്വാമി മഹാരാജാ എന്ന് പേരു മാറ്റുകയായിരിന്നു. ഹനുമാൻ ക്ഷേത്രം സ്ഥാപിക്കുകയും അവിടെ സ്വന്തം ആയിട്ട് പൂജ ചെയ്യുകയും ചെയ്യുന്ന ഇദ്ദേഹം ടെക്കികൾക്കു സുപരിചിതനാണ്.1962 ൽ പട്യാല നിന്നും ജിംനാസ്റ്റിക്സിലും റെസ്ലിംഗിലും ഡിപ്ലോമ നേടിയിരുന്നു.സ്റ്റേറ്റ് ട്രാൻസ്പോർട് ഡിപ്പാർട്മെമെന്റിൽ ജോലി ലഭിച്ചിരുന്നു പക്ഷെ കോംപീറ്റഷനോടുള്ള താൽപര്യം കൊണ്ട് ജോലിയിൽ നിന്ന് രാജിവെച്ചു.റെസ്റ്റലിങ്,ജിംനാസ്റ്റിക്,വെയ്റ്റ ലിഫ്റ്റിങ്,ബോഡി ലിഫ്റ്റിങ് എന്നിവയിൽ മിന്നും താരമായിരുന്ന കാർത്തികേയൻ 1960 ൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചാമ്പ്യൻഷിപ് നേടിയിരുന്നു.അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ള അഭിനന്ദിക്കുകയും ചെയ്തിരുന്നു. അഞ്ചാമത് സ്പോർട്സ് മീറ്റിൽ നിരവധി സമ്മാനങ്ങൾ നേടിയിരുന്നു.കേരളത്തിലെ ആദ്യ റെസ്റ്റലിങ് കോച്ചിന് അർഹത നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക