കളക്ടറുടെ ചേംബറിന് മുന്നിൽ ജീവനൊടുക്കാൻ ഒരുങ്ങി വയോധികൻ. ആർപ്പൂക്കര ഏറത്ത് വീട്ടിൽ ഇ. ടി. വർഗീസ് (71) ആണ് കളക്ടറെ കാണാൻ സാധിക്കാതെ വന്നപ്പോൾ കയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ബസ് ജീവനക്കാരൻ ആയിരുന്ന വർഗീസ് 20 വർഷത്തോളം ഗ്രേസ് എന്ന സ്വകാര്യ ബസിൽ ജോലി ചെയ്തിരുന്നു. 1996 ൽ സെർവീസിൽ നിന്ന് വിരമിച്ച വർഗീസിന് അന്ന് വരെയുള്ള ക്ഷേമനിധി തുകയായ 96, 000 രൂപയ്‌ക്കു പകരം 36, 000 രൂപയാണ് തനിക്ക് ലഭിച്ചത് എന്നാണ് വർഗീസിന്റെ പരാതി.
ഉച്ചക്ക് ശേഷം കളക്ടറേറ്റിൽ എത്തിയ വർഗീസിന് കളക്ടറെ കാണാൻ സാധിച്ചില്ല. അനുവാദമില്ലാതെ അകത്തു പ്രവേശിച്ചതിനാൽ കളക്ടറേറ്റിലെ ജീവനക്കാർ വർഗീസിനെ പുറത്താക്കുകയായിരുന്നു. ഇതിന്റെ മനോവിഷമത്തിൽ ആയിരിക്കാം, സന്ദർശക മുറിയിൽ വെച്ച് വർഗീസ് കയ്യിൽ കരുതിയിരുന്ന ബ്ലേഡ് വെച്ച് കയ്യിലെ ഞരമ്പ് മുറിക്കുകയായിരുന്നു. ഉടനെ തന്നെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ അപകടനില തരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക