കുപ്പിവെള്ളത്തെ അവശ്യസാധന വിലനിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ ഉൾപ്പെടുത്തി വിലകുറച്ചു വില്‍ക്കണമെന്ന തീരുമാനം നടപ്പാക്കാന്‍ ഉറപ്പിച്ച് സംസ്ഥാന ഭക്ഷ്യവകുപ്പ്. ഇതിനായി ഉടന്‍ തന്നെ ഓര്‍ഡിനന്‍സ് പുറത്തിറക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന് പറഞ്ഞു.
കൂടാതെ ഒരുകുപ്പി വെള്ളത്തിന് വില പതിമൂന്നു രൂപയാക്കുന്ന കാര്യം പരിഗണിക്കും. ഒരുകുപ്പിക്ക് പന്ത്രണ്ടു രൂപയാക്കാന്‍ കേരളത്തിലെ കമ്പനികള്‍ ധാരണയിലെത്തിയിരുന്നെങ്കിലും ഒരുവിഭാഗം അതിനു തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കുപ്പിവെള്ളത്തെ അവശ്യസാധന വിലനിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നത്.
അതേസമയം ഇരുപതു രൂപയ്ക്ക് കുപ്പിവെള്ളം വില്‍ക്കുന്നത് ഒരുകാരണവശാലും അനുവദിക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read: അണ്ടര്‍ 18 യൂത്ത് ലീഗ് പ്ലേഓഫ് റൗണ്ട്; കേരള ബ്ലാസ്റ്റേഴ്സിനു പരാജയം
പ്രതികരിക്കാൻ ഇവിടെ എഴുതുക