എ ടി എം മെഷീനിൽ കുറച്ച് നേരത്തേക്ക് ചുണ്ടെലികൾ കയറിയതിനാൽ ബാങ്കിന് നഷ്ടമായത് 12 ലക്ഷം രൂപ. അസമിലെ ടിൻ സൂക്കിയ ജില്ലയിൽ ലായ്പുലിയിലെ എസ് ബി ഐ എ ടി എമ്മിലാണ് സംഭവം. സാങ്കേതിക തകരാറിനെത്തുടർന്ന് മെയ് 20 മുതൽ എ ടി എം അടച്ചിട്ടിരിക്കുകയായിരുന്നു. ഈ മാസം പതിനൊന്നാം തീയതി അറ്റകുറ്റപ്പണികൾക്കായി സാങ്കേതിക വിദഗ്ദ്ധർ എ ടി എം പരിശോധിച്ചപ്പോഴാണ് എലികൾ ചെയ്ത ചതി മനസിലാക്കിയത്.
കടിച്ചുമുറിച്ച് ചിതറിച്ച നിലയിലായിരുന്നു നോട്ടുകൾ 29 ലക്ഷം രൂപയാണ് എ ടി എമ്മിൽ ഉണ്ടായിരുന്നത്. ഇതിൽ 1238000 രൂപ എലികൾ കടിച്ച് നശിപ്പിച്ചു. 17 ലക്ഷം രൂപം വീണ്ടെടുക്കാൻ സാധിച്ചതായി ബാങ്ക് അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പിണറായിയെ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയ കൃഷ്ണകുമാർ അറസ്റ്റിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക