ശബരിമല സ്ത്രീപ്രവേശന വിധി നേടിയെടുത്തത് ആർ എസ് എസിന്റെ വനിതാ വിഭാഗമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കോടതി വിധി നടപ്പാക്കുക മാത്രമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും സ്ത്രീകളെ ശബരിമലയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കാൻ ആർക്കും സാധിക്കില്ലെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.
“ശബരിമലയില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് 12 വര്‍ഷം പ്രക്ഷോഭം നടത്തിയത് അമി് ഷായോടെ അടുപ്പമുള്ള വനിതാ നേതാക്കളാണ്. അനുകൂല വിധി നേടിയതിന് ശേഷം ജനങ്ങളെ തെരുവില്‍ ഇറക്കുന്നതും അക്രമം അഴിച്ചു വിടുന്നതും ശരിയായ കാര്യമല്ല. വിധിക്കെതിരെ നിയമം, കൊണ്ട് വരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടേണ്ടത് ബി.ജെ.പി ആണ്” ;കടകംപള്ളി പറഞ്ഞു.
“ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെയുള്ള വിശ്വാസികളുടെ വികാരത്തെ സര്‍ക്കാര്‍ മാനിക്കുന്നുണ്ട്. ഇത്തരം ഒരു വിഷയത്തില്‍ എതിര്‍പ്പുകള്‍ സ്വാഭാവികമാണ്. സുപ്രീം കോടതി വിധി നടപ്പിലാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാരിനെതിരെ സമരം നടത്തിയിട്ടോ പുലഭ്യം പറഞ്ഞിട്ടോ കാര്യമില്ല. വിധിക്കെതിരെ കോടതിയെ സമീപിച്ച എന്‍.എസ്.എസ് നിലപാടാണ് ശരി. അല്ലാതെ തെരുവില്‍ ഇറങ്ങി സമരം ചെയ്യുകയല്ല വേണ്ടത്. സാമൂഹിക മാറ്റങ്ങള്‍ ഉണ്ടായപ്പോളെല്ലാം ഇത്തരം എതിര്‍പ്പുകള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. ആരുമായും ചര്‍ച്ചയക്ക് തയ്യാറാണ്. പക്ഷേ ഭരണഘടനാ ബാദ്ധ്യത ആരും വിസ്മരിക്കരുത്” ; മന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക