വടക്കാഞ്ചേരിയിൽ വീടിനു മുകളിലെ ടെറസിൽ ഉണക്കാൻ വച്ചിരുന്ന നാളികേരം കത്തിക്കരിഞ്ഞു. കരുമത്ര ആമലത്ത് കൃഷ്ണകുമാറിന്റെ വീട്ടിലാണ് സംഭവം. രാവിലെ ഉണക്കാൻ വച്ച നാളികേരം വൈകുന്നേരത്തോടെ കത്തിക്കറിയുകയായിരുന്നു.
കഴിഞ്ഞ 23 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനിലയാണ് തൃശ്ശൂരിൽ ഇപ്പോൾ അനുഭവപ്പെടുന്നത്. സൂര്യാതപത്തിനെതിരെ വ്യാഴാഴ്ച വരെ ജാഗ്രത തുടരാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. പകല്‍ 11 മുതല്‍ 3 വരെ പരമാവധി തുറസ്സായ സ്ഥലങ്ങളില്‍ തുടര്‍ച്ചയായി ഇടപഴകുന്ന സാഹചര്യം ഒഴിവാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക