മലപ്പുറം: കവളപ്പാറയിലെ ദുരന്തത്തിന്റെ ഞെട്ടല്‍ തീരുന്നതിന് പിന്നാലെ മലപ്പുറത്തും അട്ടപ്പാടിയിലും വീണ്ടും ഉരുള്‍ പൊട്ടല്‍.
മലപ്പുറത്ത് കോട്ടക്കുന്ന്, വഴിക്കടവ് എന്നിവിടങ്ങളിലും ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. കോട്ടക്കുന്നില്‍ മൂന്നുപേര്‍ മണ്ണിനടിയില്‍ പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. വീടുകളുടെ മുകളിലേക്ക് മണ്ണും പാറയും വീഴുകയായിരുന്നു.
വഴിക്കടവ് ചെക്ക് പോസ്റ്റിന് സമീപമാണ് ഉരുള്‍പൊട്ടിയത്. ഇവിടെനിന്ന് ഒരു മൃതദേഹം ലഭിച്ചിട്ടുണ്ട്. അട്ടപ്പാടിയിലെ കുറവന്‍പാടി ഉണ്ണിമലയിലെ കുടുംബങ്ങളാണ് ഉരുള്‍ പൊട്ടിയതിന് തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്നത്. റോഡ് തകര്‍ന്നതിനാല്‍ ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ സാധിക്കുന്നില്ല.
വയനാട്ടില്‍ ആവശ്യമായ രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങള്‍ വ്യോമമാര്‍ഗം എത്തിക്കും. മൂന്നു കോളം സൈനികര്‍ രംഗത്തുണ്ട്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നിടത്ത് പകരം സംവിധാനം സ്ഥാപിക്കും.
വയര്‍ലസ് സംവിധാനം ഉപയോഗിക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും കാബിനറ്റ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയുമായി സംസാരിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക