കൊച്ചി: 12കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ. പെൺകുട്ടിയെ പീഡിപ്പിച്ച വടുതല സ്വദേശി ലിതിൻ (19) പോക്സോ കോടതിയിൽ കീഴടങ്ങുകയായിരുന്നു. പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ വടുതല സ്വദേശികളും ദമ്പതികളുമായ ബിബിൻ (25), വർഷ എന്നിവരെ വീട്ടിൽനിന്ന് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നുപ്രതികളെയും 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.
ജൂൺ മുതൽ ലിതിൻ പെൺകുട്ടിയെ ബിബിെൻറയും വർഷയുടെയും വീട്ടിൽ പീഡിപ്പിക്കുകയായിരുെന്നന്നാണ് പരാതി. പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ദമ്പതികൾ ഇതുകാണിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വീണ്ടും നഗ്നവിഡിയോകൾ ആവശ്യപ്പെടുകയായിരുന്നു.
കൈയിലുള്ള വിഡിയോ യൂട്യൂബിൽ ഇടുമെന്നായിരുന്നു ഭീഷണി. ഇതോടെ മാതാപിതാക്കളോട് കുട്ടി വിവരം പറയുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.
പരാതിയിൽ പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ദൃശ്യങ്ങള്‍ പ്രതികള്‍ നശിപ്പിച്ചനിലയിലാണ്. അതിനാല്‍ മൊബൈല്‍ ഫോണ്‍ െപാലീസ് ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക