ഇറാൻ: ഇറാൻ തലസ്ഥാനമായിട്ടുള്ള ടെഹ്റാനിൽ ഉക്രൈൻ വിമാനം തകർന്നു വീണത് സ്വന്തം മിസൈൽ ഏറ്റെന്ന് ഇറാൻ കുറ്റസമ്മതം നടത്തി. അബദ്ധത്തിൽ സംഭവിച്ചതാണെന്നു വിശദീകരിച്ച് വിദേശ കാര്യ മന്ത്രി ട്വീറ്റ് ചെയ്തു.
176 പേര് മരിച്ച അപകടം നടന്നു ദിവസങ്ങൾക്കു ശേഷമാണ് ഇറാൻ കുറ്റം ഏറ്റത്. കഴിഞ്ഞ മാസം 8 ന് ഇറാനിലെ ഇമാം ഖമനയി രാജ്യാന്തര വിമാന താവളത്തിൽ നിന്ന് ഉയർന്ന ഉക്രൈനിലെ വിമാനം തീപിടിച്ചു താഴെ വീണിരുന്നു.
ഇറാഖിലെ അൽ അസദിലും എർബിലിലുമുള്ള യുഎസ് സേന താവളങ്ങൾക്കു സമീപം ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയതിനു പിന്നാലെയാണ് അപകടം നടന്നത്.
യന്ത്ര തകരാറു എന്നായിരുന്നു ഇറാൻ അറിയിച്ചത്. എന്നാൽ ഇറാൻ അബദ്ധത്തിൽ വിമാനത്തെ അക്രമിച്ചതാണെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യാന്തര തലത്തിൽ സമ്മർദ്ദം ഏറിയതോടെയാണ് മാനുഷിക പിഴവാണ് എന്ന് സമ്മതിച്ചു വിദേശ കാര്യ മന്ത്രിയുടെ ട്വീറ്റ് എത്തിയത്.
കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കി. എന്നാൽ അപകടത്തിന് പിന്നാലെ തെളിവുകൾ നശിപ്പിച്ചു എന്ന ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
167 യാത്രക്കാരും 9 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. കൊല്ലപ്പെട്ടവരിൽ 82 പേരും ഇറാനികൾ ആണ്. 57 കാനഡക്കാരും 11 ഉക്രൈൻകാരും അപകടത്തിൽ കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക