ഭുവനേശ്വര്‍: ഇറ്റലിയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങളുമായി ഒഡിഷ സര്‍ക്കാര്‍. ഇതിനായി വ്യത്യസ്ത പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തെത്തി. വിദേശത്തു നിന്നെത്തി വീട്ടില്‍ 14 ദിവസം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് 15000 രൂപ സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതലാണ് പദ്ധതി ആരംഭിക്കുക.
വിദേശത്തു നിന്ന് ഒഡീഷയിലെത്തുന്നവര് 104 എന്ന ടോള്‍ ഫ്രീ നമ്ബറില്‍ വിളിച്ച് അറിയിക്കണം. അതിനു വേണ്ടി പ്രത്യേക പോര്‍ട്ടലും തുടങ്ങിയിട്ടുണ്ട്.
വിദേശത്തു നിന്നെത്തുന്നവര്‍ 14 ദിവസം വീട്ടില്‍തന്നെ കഴിയണം. അവര്‍ക്ക് സര്‍ക്കാര്‍ 15000 രൂപ വച്ച് നല്‍കും. വീട്ടില്‍ തന്നെ ഉണ്ടോ എന്ന് ഉറപ്പാക്കാന്‍ ഓരോരുത്തരും മുന്‍കൂട്ടി നല്കുന്ന നമ്ബറില്‍ നിന്ന് ഫോണ്‍ വിളിച്ച് ഉറപ്പാക്കണം. ആരോഗ്യപ്രവര്‍ത്തകരുടെ പരിശോധനകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും വിധേയമാവുകയും വേണമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
പദ്ധതി ഏപ്രില്‍15 വരെ നിലവിലുണ്ടാവും. ഐസൊലേഷനില്‍ ഇരിക്കുന്നവരുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും രജിസ്ട്രേഷന് നടത്താം. നാട്ടിലെത്തുന്നതിനു മുമ്ബ് രജിസ്റ്റര്‍ ചെയ്യുന്നതാണ് ഉത്തമമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ചെയ്യാത്തത് കുറ്റകരമായി കണക്കാക്കുമെന്നും അറിയിപ്പില്‍ പറയുന്നു… ആവശ്യമെങ്കില്‍ ഈ പദ്ധതി ഏപ്രില്‍ 15 നു ശേഷവും തുടരും. മാര്‍ച്ച് 4നോ അതിനു ശേഷമോ എത്തിയവര്‍ മാര്‍ച്ച് 19നുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക