ഹൈദരാബാദ്: തെലങ്കാനയിലെ മേടക്ക് ജില്ലയിലെ പോച്ചാംപള്ളി മേഖലയില്‍ പുതുതായി കുഴിച്ച മറയില്ലാത്ത കുഴല്‍കിണറില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മേടക്ക് സ്വദേശി സായ് വര്‍ദ്ധനാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് കുട്ടി കിണറ്റില്‍ വീണത്. തുടര്‍ന്ന് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ദേശീയ ദുരന്ത പ്രതികരണ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
സംഭവമറിഞ്ഞ ഉടന്‍ തെലങ്കാന ഗവര്‍ണര്‍ തമിളിസൈ സൗന്ദര്രാജന് തമിഴ്നാട് ആരോഗ്യമന്ത്രിയോട് സഹായം ആവശ്യപ്പെട്ടു. കിണറ്റിലേക്ക് ഓക്സിജന്‍ നല്കിയ ശേഷം യന്ത്രങ്ങള്‍ കൊണ്ടുവന്ന് കുഴല്കിണറിനടുത്തായി കുഴിയെടുത്തു. ഇന്ന് പുലര്‍ച്ചയോടെ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന് നഷ്ടമായിരുന്നു. കൃഷിയാവശ്യങ്ങള്‍ക്കായി ചൊവ്വാഴ്ച കുഴിച്ച മൂന്ന് കുഴല്‍ക്കിണറുകളിലൊന്നിലാണ് കുട്ടി വീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക