കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷം പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ പായം ഗ്രാമ പഞ്ചായത്തിലെ ഒന്നര ഏക്കർ തരിശു ഭൂമി കൃഷിയോഗ്യമാക്കി ഡി.വൈ.എഫ്.ഐ പ്രവർത്തകർ. വിളമനയിൽ നടന്ന നെൽകൃഷിയുടെ വിത്തിടൽ കർമ്മം സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ നിർവ്വഹിച്ചു.
സംസ്ഥാനത്തെ തരിശായി കിടക്കുന്ന മുഴുവൻ ഭൂമികളും കൃഷിയോഗ്യമാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശമനുസരരിച്ചാണ് ഡി.വൈ .എഫ്.ഐ വിളമനയിലെ കല്യാടൻ തറവാടിന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കർ തരിശ് ഭൂമി ഏറ്റെടുത്ത് കൃഷിയോഗ്യമാക്കിയത്. പായം ഗ്രാമ പഞ്ചായത്ത്, കൃഷി ഭവൻ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ വെട്ടിക്കുറബോൾ സംസ്ഥാന സർക്കാർ പുതിയ പദ്ധതികൾ ആ വിഷകരിച്ച് നടപ്പിലാക്കുകയാണെന്നും, ഇത് കാർഷിക മേഖലക്ക് ഏറെ മുതൽ കൂട്ടായ് തീർന്നിരിക്കുകയാണെന്നും നെൽകൃഷി ഉദ്ഘാടനം ചെയ്ത് സംസാരിച്ച സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു.
പായം പഞ്ചായത്ത് പ്രസിഡന്റ് എൻ. അശോകൻ അദ്ധ്യക്ഷനായി. സക്കീർ ഹുസൈൻ, അമർജീത്ത്, കെ ബാലകൃഷ്ണൻ , എൽ.എം രമേശൻ ,കെ.ജി ദിലീപ്, പവിത്രൻ കരിപ്പായി തുടങ്ങിയവർ സംസാരിച്
പ്രതികരിക്കാൻ ഇവിടെ എഴുതുക