ഉത്ര കൊലക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വകവരുത്താൻ ജയിലിൽ വച്ച് സൂരജ് സഹതടവുകാരുമായി ഗൂഢാലോചന നടത്തിയെന്ന് മൊഴി. രണ്ടാമത്തെ തവണ സൂരജിനെയും പാമ്പ് പിടുത്തകാരൻ സുരേഷിനെയും കസ്റ്റഡിയിൽ വാങ്ങിയപ്പോൾ ആണ് പാമ്പുപിടുത്തക്കാരൻ സുരേഷ് അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ മൊഴി നൽകിയത്.
മാവേലിക്കര ജയിലിൽ കഴിഞ്ഞുവന്ന സൂരജ് സെല്ലിനുള്ളിൽ ഉണ്ടായിരുന്ന കൊലപാതക കേസിലെ പ്രതികളുമായി ചേർന്നു പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരെ വകവരുത്തുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങളെടുത്തു എന്നാണ് സുരേഷ് കുമാർ മൊഴിനൽകിയത്.
ഇതേതുടർന്ന് പുനലൂർ ഡിഎഫ് ഒ രേഖാമൂലം കൊല്ലം റൂറൽ എസ് പിക്ക് പരാതി നൽകുകയും പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി വിനോദ് കുമാറിന് അന്വേഷണച്ചുമതല കൈമാറുകയും ചെയ്തു.
അതേസമയം, ഉത്ര കൊലക്കേസിൽ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും.ആയിരത്തിലധികം പേജുള്ളതാണ് കുറ്റപത്രം.300 ഓളം തെളിവുകളും 217 സാക്ഷിമൊഴികളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക