ന്യൂഡല്‍ഹി : കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ദേശീയ പരീക്ഷകളായ ജെ ഇ ഇ, നീറ്റ് പരീക്ഷകള്‍ നീട്ടിവെക്കണമെന്ന ആവശ്യത്തിന് പിന്തുണയുമായി ബോളിവുഡ് നടന് സോനു സൂദ്. ഞാന്‍ ഈ വിദ്യാര്‍ഥികളോടൊപ്പമാണ്. പരീക്ഷ എഴുതാന്‍ പോകുന്ന 26 ലക്ഷം വിദ്യാര്‍ഥികളെ ഈ അവസരത്തില്‍ പിന്തുണച്ചേ മതിയാകൂ. സൂദ് എന്‍ ഡി ടി വിയോട് പറഞ്ഞു.
തീ അണയ്ക്കാൻ സെക്രെട്ടറിയേറ്റിലെ ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ചില്ല; തീ അണയ്ക്കാൻ വൈകിയതിൽ ദുരൂഹത.
ലോക്ക്ഡൗണ്‍ സമയത്ത് രാജ്യത്തുടനീളം കുടുങ്ങിക്കിടന്ന ആയിരക്കണക്കിന് കുടിയേറ്റക്കാരെ നാട്ടിലേക്ക് മടങ്ങാന്‍ സഹായിച്ച വ്യക്തിയാണ് ഇദ്ദേഹം. വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും രണ്ട് മൂന്ന് മാസത്തെ സമയം നല്‍കണമെന്നും മാനസികമായി തയ്യാറാകുമ്ബോള്‍ വിദ്യാര്‍ഥികള്‍ പരീക്ഷക്ക് ഹാജരാകുമെന്നും സൂദ് പറഞ്ഞു. ബിഹാറില്‍ പരീക്ഷയെഴുതാനുള്ള വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും പ്രളയബാധിത മേഖലകളില്‍ നിന്നുള്ളവരാണ്. അവരെങ്ങനെയാണ് യാത്ര ചെയ്യുക. പണമോ താമസിക്കാന്‍ സ്ഥലമോ ഇല്ലാത്തവരാണ് ഇവരില്‍ അധികവും. അത്തരക്കാരെ പരീക്ഷ എഴുതാന്‍ നിര്‍ബന്ധിക്കുന്നത് ശരിയല്ല. സോനു സൂദ് വ്യക്തമാക്കി.
ഞാനും ഒരു എന്‍ജിനീയറാണ്. രാജ്യത്തെ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിക്കേണ്ട പുതു തലമുറയെ ഇത്തരത്തില്‍ സമ്മര്‍ദത്തിലാക്കരുത്. നവംബര്‍-ഡിസംബര്‍ വരെ അവര്‍ക്ക് സമയം നല്‍കണമെന്നും മാനസികമായി തയ്യാറെടുത്തുകൊണ്ട് അവര്‍ പരീക്ഷയെ അഭിമുഖീകരിക്കണമെന്നും സൂദ് പറഞ്ഞു.
അതേസമയം, രക്ഷിതാക്കളില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നുമുള്ള നിരന്തര സമ്മര്‍ദ്ദമാണ് പരീക്ഷ നടത്താനുള്ള തീരുമാനത്തിന് പിന്നിലെന്ന് വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്ക് പറഞ്ഞു. എന്തുകൊണ്ട് പരീക്ഷ നടത്തുന്നില്ല എന്ന് ചോദിച്ച് വിദ്യാര്‍ഥികളും മാതാപിതാക്കളും നിരന്തരം സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കുകയാണ്. കുട്ടികള്‍ ഭാവിയോര്‍ത്ത് ആശങ്കാകുലരായിരുന്നു. എത്രകാലം ഇങ്ങനെ പഠനം തുടരേണ്ടിവരുമെന്നാണ് വിദ്യാര്‍ഥികള്‍ ചോദിച്ചുകൊണ്ടിരുന്നത്. പൊഖ്രിയാല്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക