കൊറോണ വൈറസ് ബാധയെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഗൗരവത്തോടെയല്ല പരിഗണിച്ചതെന്ന് അമേരിക്കൻ ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസ്. കോവിഡ് ആരംഭിച്ച കാലം മുതല്‍ തട്ടിപ്പെന്നാണ് ട്രംപ് വിശേഷിപ്പിച്ചതെന്ന് കമല ഹാരിസ് കുറ്റപ്പെടുത്തി. ശാസ്ത്രജ്ഞരുടെയും വിദഗ്ധരുടെയും ഉപദേശം അദ്ദേഹം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇതിന്റെ സ്വഭാവം അദ്ദേഹത്തിന് മനസിലാകുമായിരുന്നുവെന്നും കമല ഹാരിസ് പറഞ്ഞു.
ഈ മഹാമാരിയുടെ ഗൗരവം കുറച്ചു കാണിച്ച് പൊതുജനാരോഗ്യ വിദഗ്ധരെപ്പോലും അദ്ദേഹം അമ്പരിപ്പിച്ചു. ഈ വര്‍ഷം അവസാനത്തോടെ കോവിഡിനെതിരെയുള്ള വാക്സിന് കണ്ടെത്തുമെന്ന് ട്രംപ് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ട്രംപിനെയല്ല, ആരോഗ്യവിദഗ്ധരെയാണ് താന്‍ വിശ്വസിക്കുന്നതെന്നും കമല ഹാരിസ് വ്യക്തമാക്കി. ട്രംപിനെതിരെ അതി രൂക്ഷമായാണ് കമല ഹാരിസ് സംസാരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക