തിരുവല്ല: വയോധികനായ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മൂന്നു മാസമായി ഒളിവില്‍ കഴിഞ്ഞിരുന്ന മകനെ പോലീസ് അറസ്റ്റ് ചെയ്തു. കവിയൂര്‍ കണിയാന്പാറ കൊടിഞ്ഞൂര്‍ പനങ്ങായില്‍ ഏബ്രഹാം ജോസഫിനെ മര്‍ദ്ദിച്ച കേസില്‍ കഴിഞ്ഞ ഒളിവില്‍ കഴിഞ്ഞിരുന്ന മകന് അനിലിനെ ( 27 ) നെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്.
പിടിയിലായ ഭീകരിലൊരാൾ അടിമാലിയിലെ ചപ്പാത്തിക്കടയില്‍ ജോലി ചെയ്തിരുന്നതായി റിപ്പോർട്ട്
വെള്ളിയാഴ്ച രാവിലെ എട്ടിന് ചങ്ങനാശ്ശേരി മുനിസിപ്പല്‍ മൈതാനത്തിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. സംഭവം നടന്നത് ജൂണ്‍ 16നാണ്. മദ്യപിച്ചെത്തിയ അനില്‍ പിതാവിനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. അയല്‍വാസിയായ ബാലന് മര്‍ദ്ദന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇത് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കപ്പെടുകയും വാര്‍ത്തയാകുകയും ചെയ്തു. ഇതോടെ അനില്‍ ഒളിവില്‍ പോകുകയായിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍
അനിലിനെ പ്രതിയാക്കി തിരുവല്ല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത ഇയാളെ സംബന്ധിക്കുന്ന വിവരങ്ങള്‍ ജില്ല പൊലീസ് മേധാവികള്‍ക്ക് കൈമാറിയിരുന്നു. ഇങ്ങനെ നടത്തിയ അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് ചങ്ങനാശ്ശേരിയിലെ വിവിധ സ്ഥാപനങ്ങളിലായി ജോലിചെയ്തിരുന്ന ഇയാളെ പൊലീസ് പിടികൂടിയത്.
പ്രായാധിക്യമായ പലവിധ അസുഖങ്ങളാല്‍ വലഞ്ഞ അനിലിെന്റ പിതാവ് എബ്രഹാമിന്റെ സംരക്ഷണച്ചുമതല രണ്ടുമാസം മുമ്പ് അടൂര്‍ മഹാത്മ ജനസേവാകേന്ദ്രം ഏറ്റെടുത്തിരുന്നു. കോവിഡ് പരിശോധനക്ക് വിധേയനാക്കിയശേഷം പ്രതിയെ തിരുവല്ല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക