തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുഗതാഗത മേഖല കോവിഡ് വ്യാപനത്തിൽ നിന്ന് കരകയറാനാകാതെ പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ട്. പ്രതിദിനം ആറുകോടി രൂപ കലക്ഷന്‍ ലഭിച്ചിരുന്നിടത്ത് ഇപ്പോള്‍ കിട്ടുന്നത് ഒരു കോടി മാത്രമാണ്. ഇപ്പോൾ നിരത്തിലുള്ളത് ആകെയുള്ള 4500-5000 ബസുകളില്‍ 1600-1700 ബസ്സുകളാണ്.
രാജ്യത്തെ കര്‍ഷക ആത്മഹത്യ കണക്കുകള്‍ കൈയ്യിലില്ലെന്ന് കേന്ദ്രം
സ്വകാര്യ ബസ് വ്യവസായവും കെ.എസ്.ആര്.ടി.സിയും അടുത്തകാലത്തൊന്നും പ്രതിസന്ധി മറികടക്കുമെന്ന് പ്രതീക്ഷിക്കാനാകാത്ത വിധം രൂക്ഷമാകുകയാണ് കാര്യങ്ങൾ. സ്വകാര്യബസ് മേഖലയും വ്യത്യസ്തമല്ല. നിരക്കുവര്‍ധന നടപ്പാക്കിയ ശേഷവും 20 ശതമാനം ബസുകള്‍ മാത്രമാണ് ഓടുന്നത്. സർക്കാർ പ്രഖ്യാപിച്ച നികുതിയിളവ് തീരുന്നതോടെ ഇതില്‍ നല്ലൊരു ശതമാനം ബസുകളും ജി-ഫോം നല്കി ഓട്ടം നിര്‍ത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക