കോട്ടയം: ശബരിമല തീര്‍ഥാടനത്തിന് അനുമതിയായെങ്കിലും തീര്‍ഥാടകരുടെ എണ്ണം സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നു. തീര്‍ഥാടകരില്‍ ബഹുഭൂരിപക്ഷവും ഇതര സംസ്ഥാനക്കാരായതിനാല്‍ ശക്തമായ പരിശോധന വേണമെന്നാണ് നിര്‍ദേശം.
സ്വപ്ന സുരേഷിനെ അഞ്ച് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു; ബന്ധുക്കളെ കാണാന്‍ അനുമതി
ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള തീര്‍ഥാടകരെ എങ്ങനെ നിയന്ത്രിക്കണമെന്നതും ചര്‍ച്ചയിലാണ്. നിലക്കലില്‍ ഇതിനായി ആന്റിജന്‍ പരിശോധന സംവിധാനവും പരിഗണനയിലുണ്ട്. സർക്കാർ നിലപാട് ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തിന് അനുസരിച്ചുമതി എന്നാണ്.
പ്രതിദിനം 20,000 പേരെ വരെ പ്രവേശിപ്പിക്കാനായിരുന്നു ധാരണ. പ്രവേശനം വെര്‍ച്വല്‍ ക്യൂ പാസ് വഴി മാത്രമാകും. കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റും വേണം. പൊലീസിന്റെ എണ്ണം കുറക്കണമെന്ന നിര്‍ദേശവും ഉണ്ട്. തീര്‍ഥാടകരെ നിയന്ത്രിക്കാന്‍ കേരളം അയല്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും.
ഗേറ്റ് 2021: സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം
അതിര്‍ത്തി ചെക്പോസ്റ്റുകളിലടക്കം കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലാണ്. ഇടത്താവളങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ചും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. പരമ്പരാഗത പാതകള്‍, ആചാരാനുഷ്ഠാനങ്ങള്‍, അതിര്‍ത്തി ചെക്പോസ്റ്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ്സ്റ്റാന്‍ഡുകള്‍, പ്രധാന ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വിപുലമായ സുരക്ഷ സംവിധാനമാണ് ആരോഗ്യവകുപ്പ് മുന്നോട്ടുവെക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക