കോവിഡ് വൈറസ് ശരീരത്തില്‍ പ്രവേശിച്ചാൽ രോഗത്തിനെതിരായ പ്രതിരോധ ശേഷി കുറഞ്ഞത് 5 മാസം വരെ നീണ്ടുനില്‍ക്കാമെന്ന് അരിസോണ ഗവേഷകര്‍ അഭിപ്രായപ്പെട്ടു. കോവിഡ് വൈറസ് ബാധിച്ച് കഴിഞ്ഞ് 57 മാസങ്ങളോളം രോഗികളുടെ ശരീരത്തില്‍ ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള ആന്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഇന്ത്യന്‍ വംശജനായ അസോഷ്യേറ്റ് പ്രഫസര്‍ ദീപ്ത ഭട്ടാചാര്യയാണ് ഗവേഷണത്തിനു നേതൃത്വം നല്‍കിയത്.
അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട പ്രവര്‍ത്തനത്തിനു നാളെ തുടക്കം
ആദ്യം കോശങ്ങളെ ബാധിക്കുന്ന വൈറസ് പിന്നീട് ശരീരത്തിലെ പ്രതിരോധ സംവിധാനം ചെറുജീവകാലയളവിലുള്ള പ്ലാസ്മ സെല്ലുകളെ വിന്യസിക്കും. ഇവ വൈറസിനെതിരെ പോരാടുന്ന ആന്റിബോഡികളെ ഉത്പാദിപ്പിക്കും. ഈ ആന്റിബോഡികള്‍ 14 ദിവസം വരെ രക്തപരിശോധനയില്‍നിന്നു കണ്ടെത്താം. കോവിഡ് ബാധിച്ച 6000ല്‍ പരം ആളുകളില്‍നിന്നു ശേഖരിച്ച ആന്റിബോഡികളില്‍ അരിസോണ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക