ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ടുള്ള വിദ്വേഷ പ്രചാരണങ്ങള്‍ തടയാന്‍ ഫേസ്ബുക്ക് പരാജയപ്പെട്ടുവെന്ന ആരോപണമുയരുന്നു. ഫേസ്ബുക്കിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത് മുൻ ജീവനക്കാരൻ മാർക്ക് എസ് ലൂക്കിയാണ്. ദില്ലി കലാപവുമായി ബന്ധപ്പെട്ട നിയമസഭാ സമിതിക്ക് മുന്നിൽ, വിദ്വേഷത്തിൽ നിന്ന് ലാഭമുണ്ടാക്കുകയാണ് ഫേസ്ബുക്ക് ചെയ്തതെന്ന് മാർക്ക് മൊഴി നൽകി. കലാപവുമായി ബന്ധപ്പെട്ട വിദ്വേഷപോസ്റ്റുകൾ നിയന്ത്രിക്കാൻ ഫേസ്ബുക്ക് വീഴ്ച്ച വരുത്തിയെന്നും മാർക്ക് പറഞ്ഞു.
ഒത്തുതീർപ്പിലേക്ക് ബിജെപി; സംസ്ഥാന കോർ കമ്മിറ്റിയിൽ ശോഭാ സുരേന്ദ്രനെ ഉൾപ്പെടുത്താൻ നീക്കം
ദില്ലി കലാപം ആളിക്കത്തിക്കുന്ന രീതിയില്‍ ഫേസ്ബുക്കിന്റെ ഭാഗത്ത് നിന്നും ചില ഇടപെടലുകള്‍ ഉണ്ടായെന്നും ഫേസ്ബുക്കിന്റെ കമ്യൂണിറ്റി സ്റ്റാന്റേര്‍ഡ് ഈ സമയങ്ങളിൽ അന്നത്തെ ഫേസ്ബുക്ക് പോളിസി ഹെഡ്ഡുമാര്‍ അടക്കമുള്ളവരുടെ തുടര്‍ച്ചയായ ഇടപെടല്‍ മൂലം പ്രവര്‍ത്തന രഹിതമായി എന്നും മാര്‍ക്ക് ആരോപിക്കുന്നുണ്ട്. എന്നാൽ പുതിയ ആരോപണം സംബന്ധിച്ച് ഫേസ്ബുക്ക് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക