ബംഗളൂരു: ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ (എൻസിബി) കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. നാല് ദിവസമാണ് ബിനീഷിനെ എൻസിബി ചോദ്യം ചെയ്തത്. ബിനീഷിനെ ഇന്ന് കോടതിക്ക് മുന്നിൽ ഹാജരാക്കും.
മയക്കുമരുന്ന് കേസിൽ ബിനീഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ അക്കാര്യം കോടതിയെ അറിയിക്കും. കസ്റ്റഡി കാലാവധി നീട്ടി ചോദിക്കാനും സാധ്യതയുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി. അന്വേഷണവും പുരോഗമിക്കുകയാണ്.
അഴിമതി ആരോപണം: അധികാരമേറ്റെടുത്ത ഉടന്‍ നിതീഷ്കുമാര്‍ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി രാജിവച്ചു
അതേസമയം, ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ ബിനീഷ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണ്ണാടക ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഇന്നലെ ബിനീഷിന്റെ അഭിഭാഷകർ ഹാജരാകാഞ്ഞതിനെ തുടർന്നായിരുന്നു നടപ്പായി.
തനിക്കെതിരായ കേന്ദ്ര അന്വേഷണ ഏജൻസികളുടെ നടപടിക്കെതിരെ ബിനീഷ് ഹൈക്കോടതിയില്‍ രണ്ട് ഹർജികളാണ് നല്‍കിയത്. മുൻകൂർ ജാമ്യാപേക്ഷയ്ക്ക് പുറമേ, ഇ.ഡി. അറസ്റ്റ് അന്യായമാണെന്നു കാട്ടി നല്കിയ ഹർജിയും ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക