മുംബൈ: ഓടുന്ന ബസില്‍ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയതായി റിപ്പോർട്ട്. പൂന സ്വദേശിനിയായ 21-കാരിയുടെ പരാതി, നാഗ്പൂരില്‍നിന്നു പൂനയിലേക്കു പോയ സ്വകാര്യ ആഡംബര ബസില്‍ പീഡനം നടന്നെന്നാണ്. തന്നെ ബസിലെ ക്ലീനര്‍ ഭീഷണിപ്പെടുത്തി രണ്ടു തവണ ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു.
ലേബര്‍ ക്യാമ്പിലെ തര്‍ക്കത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്ന പ്രവാസിയെ അറസ്റ്റ് ചെയ്തു
സംഭവം നടന്നത് വാഷിം ജില്ലയിലാണ്. തുടർന്ന് പൂനയിലെ രഞ്ജന്‍ഗാവ് പോലീസ് സ്റ്റേഷനില്‍ യുവതി നല്കിയ പരാതി മലേഗാവ് പോലീസ് സ്റ്റേഷനിലേക്കു കൈമാറുകയായിരുന്നു. സംഭവത്തില്‍ ക്ലീനറെ പ്രതിയാക്കി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക