ഡല്‍ഹി: ഭീകര പ്രവർത്തനങ്ങൾക്ക് ഡ്രോണുകൾ ഉപയോഗിക്കുന്നതില്‍ ഗൗരവമായ ശ്രദ്ധ ആവശ്യമാണെന്ന് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യ. ജമ്മുവില്‍ ഡ്രോണുകൾ ഒന്നിലധികം തവണ കണ്ടതിനിടയിലും വിമാനത്താവളത്തിലെ ഇന്ത്യൻ വ്യോമസേന സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിന് ശേഷവുമാണ് വിഷയം ഇന്ത്യ യുഎന്നില്‍ ഉയര്‍ത്തിക്കാട്ടിയത്.
തീവ്രവാദ പ്രചാരണം, തീവ്രവാദവൽക്കരണം, കേഡർമാരെ നിയമിക്കൽ എന്നിവയ്ക്കായി ഇൻറർനെറ്റ്, സോഷ്യൽ മീഡിയ തുടങ്ങിയ വിവര-ആശയവിനിമയ സാങ്കേതികവിദ്യയുടെ ദുരുപയോഗം ഇന്ന് എന്നിവ വര്‍ധിച്ചു വരുന്നതായി ഇന്ത്യാ ഗവൺമെന്റിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക സെക്രട്ടറി വിഎസ്കെ കെമുദി പറഞ്ഞു.
പുതിയ പേയ്മെന്റ് രീതികളുടെ ദുരുപയോഗം, തീവ്രവാദത്തിന് ധനസഹായം നൽകുന്നതിനുള്ള ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമുകൾ, തീവ്രവാദ ആവശ്യങ്ങൾക്കായി ഉയർന്നുവരുന്ന സാങ്കേതികവിദ്യകളുടെ ദുരുപയോഗം എന്നിവ തീവ്രവാദത്തിന്റെ ഏറ്റവും ഗുരുതരമായ ഭീഷണിയായി ഉയർന്നുവന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതുസഭയിൽ അംഗരാജ്യങ്ങളുടെ തീവ്രവാദ വിരുദ്ധ ഏജൻസികളുടെ രണ്ടാം ഉന്നതതല സമ്മേളനത്തിലാണ് വിഎസ്കെ കെമുദി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക