അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ.എം.ഷാജിക്ക് കുരുക്ക് മുറുകുന്നു. കെ എം ഷാജിക്കെതിരായ അന്വേഷണം ഊർജിതമാക്കി കര്‍ണാടകയിലേക്ക്. വിവരങ്ങള്‍ തേടി വിജിലന്‍സ് കര്‍ണാടക രജിസ്ട്രേഷന് വിഭാഗത്തെ സമീപിക്കും. കര്‍ണാടകയിലെ ഷാജിയുടെ സ്വത്ത് വിവരങ്ങളൂം ഇഞ്ചി കൃഷിയും അന്വേഷണ സഘം പരിശോധിക്കും.
അന്വേഷണത്തില്‍ വയനാട്ടില്‍ ഷാജിക്ക് ടൂറിസമായിരുന്നു ലക്ഷ്യം എന്നാണ് പ്രാഥമിക വിവരം . വയനാട്ടില്‍ കൃഷിഭൂമിയല്ല ഷാജി വാങ്ങിയതെന്നും അന്വേഷണ സംഘം വിലയിരുത്തി.
ഷാജി വീട് നിര്‍മ്മിച്ചത് സ്ഥലം കയ്യേറിയെന്ന് തെളിഞ്ഞിരുന്നു. കെ എം ഷാജിയുടെ വീടിന് പുതിയ ഉടമകള്‍ ഉള്ളതായും പുറത്തുവന്നു. ആശാ ഷാജിക്കൊപ്പം രണ്ട് പേര് കൂടിചേര്‍ന്നാണ് ക്രമപ്പെടുത്താനുള്ള അപേക്ഷ നല്‍കിയത്. സമീപത്തെ രണ്ട് സ്ഥലമുടകളാണ് അപേക്ഷ നല്‍കിയിരുന്നത്. ഇതോടെ ഇവരുടെ ഭൂമി കയ്യേറിയാണ് ഷാജി വീട് നിര്‍മ്മിച്ചതെന്ന് വ്യക്തമായി.
ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്നും പിടിച്ച 50 ലക്ഷത്തത്തോളം രൂപയുമായി ബന്ധപ്പെട്ട് ഷാജി സമര്‍പ്പിച്ച രേഖകള്‍ സംബന്ധിച്ചും വലിയ സംശയം ഉയര്‍ന്നിരുന്നു. ഇതില്‍ പല രേഖകളും വ്യാജമാണെന്നും അന്വേഷണ സംഘം തിരിച്ചറിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക