ഡല്‍ഹി: വ്യവസായിയെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. ബിസിനസുകാരനായ സുരേന്ദ്ര ഗുപ്തയെയും സുഹൃത്ത് അമിത് ഗോയലിനെയും വ്യാഴാഴ്ച രാത്രി പോലീസ് മരിച്ച നിലയിൽ കണ്ടെത്തി.
ദില്ലിയിലെ അശോക് വിഹാറിലെ ഒരു ഫാക്ടറിയിലാണ് സുരേന്ദ്ര ഗുപ്തയുടെ മൃതദേഹം കണ്ടെത്തിയത്. സുഹൃത്തിന്റെ മൃതദേഹം വസിരാബാദിൽ നിന്ന് കാറിനുള്ളിൽ കണ്ടെത്തി. പ്രധാന പ്രതി വ്യവസായി സന്ദീപ് ജെയിൻ, സുരേന്ദ്ര ഗുപ്തയുടെ ബന്ധുവാണ്.
സന്ദീപ് ജെയിൻ ഗുപ്തയ്ക്ക് നൽകാനുള്ള 20 ലക്ഷം രൂപയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഗുപ്തയുടെ കാറിൽ അമിത് ഗോയലിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയിരുന്നു. ഗുപ്തയുടെ കുടുംബത്തെ ചോദ്യം ചെയ്തതോടെയാണ് പൊലീസ് സന്ദീപ് ജയ്നിലേക്ക് എത്തിയത്.
തുക ശേഖരിക്കാനായി ഇരുവരും സന്ദീപ് ജെയിന്റെ വീട്ടിൽ പോയിട്ടുണ്ടെന്നും അവിടെ നിന്ന് തിരിച്ചെത്തിയിട്ടില്ലെന്നും ഗുപ്തയുടെ കുടുംബം പോലീസിനെ അറിയിച്ചു.
തുടർന്ന് ജെയിനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിൽ ഇരുവരെയും കൊലപ്പെടുത്തിയതായി സമ്മതിക്കുകയും ചെയ്തു. അവർ ഗോയലിന്റെ മൃതദേഹം ചാക്കിലാക്കി ഗുപ്തയുടെ കാറിൽ സൂക്ഷിച്ചു. ഗുപ്തയുടെ മൃതദേഹം ഫാക്ടറിയിൽ സൂക്ഷിച്ചിരുന്നു. ജെയിന്റെ കുറ്റസമ്മതമൊഴിക്ക് ശേഷം കൊലപാതകത്തിൽ ഉൾപ്പെട്ട രണ്ട് കൂട്ടാളികളും അറസ്റ്റിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക