മട്ടന്നൂർ: ചാവശ്ശേരി പത്തൊൻപതാം മൈലിലെ വാടകവീട്ടിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ സ്റ്റീൽ ബോംബ് ലഭിച്ചത് ചാവശേരിയിൽ നിന്നാണെന്ന നിഗമനത്തിൽ പൊലീസ്.
അസം സ്വദേശികളായ ഫസൽ ഹഖും മകൻ ഷഹിദുൽ ഇസ്ലാമുമാണ് കഴിഞ്ഞ ബുധനാഴ്ച സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷഹിദുൽ ഇസ്ലാം അവസാനം ആക്രി ശേഖരിച്ചത് ചാവശേരിയിൽനിന്നാണെന്ന സൂചന ലഭിച്ചതോടെ ചാവശേരി – ഇരിട്ടി റോഡിൽ മൂന്ന് ഇടങ്ങളിൽ പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചു.
സ്ഫോടനം നടന്ന കാശിമുക്കിലെ വാടക വീട്ടിൽനിന്നു ചാവശേരിയിലേക്കു രണ്ടു കിലോമീറ്റർ മാത്രമാണ് ദൂരം.
ചാവശേരി ഇരിട്ടി റോഡിലാണു മരിക്കുന്നതിനു മുൻപു ഷഹിദുൽ ഇസ്ലാം ആക്രി ശേഖരിച്ചത്. ഇതാണു ബോംബ് ലഭിച്ചത് ചാവശേരി ഭാഗത്തുനിന്നാണെന്ന നിഗമനത്തിലേക്കു പൊലീസ് എത്താൻ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക