നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിൽ മോഹൻലാൽ നൽകിയ ഹർജിയിൽ ജസ്റ്റിസ് ടിവി കുഞ്ഞികൃഷ്ണൻ അടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവ് നൽകിയത്.
ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ ഉൾപ്പെടെയുള്ള പ്രതികൾ നവംബർ മൂന്നിന് നേരിട്ട് ഹാജരാകണം എന്ന് കഴിഞ്ഞ ഓഗസ്റ്റിൽ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചിരുന്നു. ഇതിലുള്ള തുടർനടപടികളാണ് കോടതി സ്റ്റേ ചെയ്തത്.
ആനക്കൊമ്പ് കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപേക്ഷ തള്ളി കൊണ്ടായിരുന്നു കോടതി ഉത്തരവ് ഇട്ടത്. 2011 ഡിസംബർ 21ന് ആദായ നികുതി വകുപ്പ് മോഹൻലാലിന്റെ കൊച്ചി തേവരയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ടു ജോഡി ആനക്കൊമ്പുകൾ കണ്ടെടുത്തിരുന്നു. ആനക്കൊമ്പുകൾ അനധികൃതമായി കൈവശം വച്ചതിന് വനംവകുപ്പ് കേസെടുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക