തൃപ്പൂണിത്തുറ സ്ഫോടനത്തിൽ ഉത്സവ കമ്മിറ്റി, പടക്കം എത്തിച്ചവർ എന്നിവർക്കെതിരെ എക്സ്ക്ലോസീവ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു. വെടിക്കെട്ടിന് അനുമതി ഇല്ലായിരുന്നു എന്ന് സ്ഥിരീകരിച്ചുകൊണ്ട് ഹിൽപാലസ് പോലീസ് ആണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
അതേസമയം കളമശ്ശേരി മെഡിക്കൽ കോളേജിലും എറണാകുളം ജനറൽ ആശുപത്രിയിലും തൃപ്പൂണിത്തറ സ്ഫോടനത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് ആരോഗ്യമന്ത്രി വീണ ജോർജ് നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ കനിവ് 108 ആംബുലൻസുകൾ വിന്യസിക്കാനും തൃപ്പൂണിത്തുറ ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും ആരോഗ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
പടക്കകടയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തൃപ്പുണിത്തറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണു എന്നയാൾ മരിച്ചിരുന്നു. സ്ഫോടനത്തെ തുടർന്ന് സമീപത്തെ വീടുകളിൽ ഉണ്ടായിരുന്നവർക്കും പരിക്ക് ഏറ്റിട്ടുണ്ട്. 300 മീറ്റർ അപ്പുറത്തേക്ക് അവശിഷ്ടങ്ങൾ തെറിച്ചു വീണതായാണ് നാട്ടുകാർ പറയുന്നത്. തീയണക്കുന്നതിന് കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ കൂടി എത്തിക്കേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക