ഇറാനിലെ സെമിറോം മേഖലയിൽ 50ലേറെ യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു. ടെഹ്റാനില്‍ നിന്നും യസൂജിലേക്ക് പോവുകയായിരുന്നു വിമാനം. മലയോര മേഖലയിലാണ് അസിമന്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നത്. എന്നാല്‍, അപകടത്തില്‍ എത്രപേര്‍ മരിച്ചുവെന്ന് ഇതുവരെ പറയാറായിട്ടില്ല.
എഴുപതോളം പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള വിമാനത്തില്‍ ആറ് ജീവനക്കാരുമുണ്ടായിരുന്നു.
രാവിലെ അഞ്ചിനാണ് ടെഹ്റാനില്‍ നിന്ന് വിമാനം പറന്നുയര്‍ന്നത്. 50 മിനുട്ടുകള്‍ക്ക് ശേഷം പെട്ടെന്ന് റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. അതേസമയം, പുല്‍മൈതാനിയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നും സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക