കാബുള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ കുട്ടി ചാവേര്‍ പൊട്ടിത്തെറിച്ച് ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. വിവാഹ ആഘോഷത്തിനിടെ കുട്ടിയെ ചാവേറായി ഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് . പാചിര്-ഔ-ഗം ജില്ലയിലാണ് സംഭവം. താലിബാന് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം നിരസിച്ചു.
ഐ.എസിന്റെ അഫ്ഗാനിസ്ഥാന് ഘടകത്തിന് സ്വാധീനമുള്ള പ്രദേശത്താണ് സ്ഫോടനം നടന്നത്. കബൂള്‍ വിദ്യാഭ്യാസ കേന്ദ്രത്തിലേത് ഉള്‍പ്പടെ അഫ്ഗാനില്‍ സമീപകാലത്ത് നടന്ന നിരവധി സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ഈ സംഘടനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സര്‍ക്കാര്‍ അനുകൂല സൈന്യത്തിന്റെ കമാന്‍ഡറായ മാലിക് നൂറിനെ ലക്ഷ്യം വെച്ചുള്ളതാണ് സ്ഫോടനമെന്നാണ് സൂചന. മാലിക് നൂറിന്റെ രണ്ട് മക്കളും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക