നടപ്പിലാക്കാൻ പറ്റില്ലെന്ന് പറഞ്ഞ പല കാര്യങ്ങളും നടപ്പിലാക്കി മുന്നേറുകയാണ് പിണറായി സർക്കാർ..
നിശ്ചയദാർത്ത്യത്തിന്റെ കരുത്തിൽ പിണറായിക്കൊപ്പം കേരളം തലയുയർത്തി നിൽക്കുകയാണ്.
ഗെയിൽ പൈപ്പ് ലൈൻ, ദേശീയപാത വികസനം,തുടങ്ങി നടപ്പിലാകില്ലെന്ന് കരുതുങ്ങിയ പദ്ധതികൾ പിണറായി കാലത്ത് യാഥാർഥ്യമാവുകയാണ്. ഇപ്പോഴിതാ കേരളത്തിന് സ്വന്തമായി ഒരു ബാങ്കും യാഥാർഥ്യമാകുന്നു. കേരളം ബാങ്കിന് ആർ ബി ഐ അംഗീകാരം നൽകി.
എങ്ങനെയാണ് കേരള ബാങ്കിന്റെ രൂപീകരണം ?
ത്രിതല സംവിധാനമാണ് നമ്മുടെ സഹകരണ ബാങ്കിന്റെ പൊതുഘടന. സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, പ്രാഥമിക സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് സഹകരണ ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നത്.
സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും സംയോജിപ്പിച്ചുകൊണ്ടാണ് പൂതിയ ബാങ്കിന്റെ രൂപീകരണം. 804 ബ്രാഞ്ചുകളുടെ ലയനമാണ് പൂര്‍ത്തികരിക്കേണ്ടത്.
മലപ്പുറം ഒഴികെയുള്ള 13 ജില്ലാ ബാങ്കുകളും ലയന പ്രമേയം അംഗീകരിച്ചു. യു ഡി എഫ് ന് ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലാ ബാങ്കിൽ രണ്ട് തവണ പ്രമേയം അവതരിപ്പിച്ചെങ്കിലും പാസ്സായില്ല. ഈ ബാങ്കിന് ഇനിയും അവസരം നൽകും.
കേരള ബാങ്കിന്റെ സാമ്ബത്തിക അടിത്തറ
സംസ്ഥാന സഹകരണ ബാങ്കും 14 ജില്ലാ സഹകരണ ബാങ്കുകളും ലയിപ്പിച്ചുകൊണ്ടാണ് കേരള ബാങ്ക് എന്ന കേരളത്തിന്റെ സ്വന്തം ബാങ്ക് രൂപീകരിക്കുന്നത്. ബാങ്ക് രൂപീകരണ നടപടികളുമായി മുന്നോട്ടു പോകുന്നതിനു റിസര്‍വ്വ് ബാങ്കിന്റെ പച്ചക്കൊടി കേരളത്തിന് വലിയ സന്തോഷം നേടിതരുന്നതാണ്.
സംസ്ഥാന സഹകരണ ബാങ്കിന് ഏകദേശം 7000 കോടി രൂപയും ജില്ലാബാങ്കുകളില് 47047 കോടിരൂപയുടെ നിക്ഷേപവുമുണ്ട്. 650 ബില്ല്യണ്‍ രൂപയുടെ നിക്ഷേപമാണ് കേരള ബാങ്കില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഒരു വാണിജ്യ ബാങ്കായി തന്നെയാണ് കേരള ബാങ്കിനെ സര്‍ക്കാര്‍ രൂപീകരിക്കുന്നത്.
എന്തൊക്കെ ഗുണങ്ങള്‍ കേരള ബാങ്കിലൂടെ?
ത്രിതല ബാങ്കിങ് മേഖലയില്‍ നിന്ന് ദ്വിതല ബാങ്കിങ് മേഖലയിലേക്കാണ് കേരളം എത്തിപ്പെടുന്നത്. സഹകരണ ബാങ്കിങ് മേഖലയെ കേരള ബാങ്കായി മാറ്റുന്നതോടെ വായ്പാ പലിശ നിരക്കില്‍ നല്ല കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. വായ്പക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒന്നാണിത്. സംസ്ഥാന സഹകരണ ബാങ്കുകളിലേക്കും ജില്ലാ സഹകരണ ബാങ്കുകളിലേക്കുമുള്ള രണ്ടു ചാര്‍ജുകളുമാണ് ലയനത്തോടെ ഇല്ലാതെയാകുന്നത്.
സഹകരണ ബാങ്കുകള്‍ക്ക് ഇപ്പോഴുള്ള അടിസ്ഥാനവികസന പ്രതിസന്ധി ഇല്ലതാകും. 2.52 ശതമാനമാണ് സംസ്ഥാന കോ-ഒാപ്പറേറ്റീവ് ബാങ്കിന്റെ എന്‍പിഎ. മറ്റു സഹകരണ ബാങ്കുകളുടെ എന്‍പിഎ 3.81 മുതല്‍ 16.36 ശതമാനം വരെ ആണ്. ലയനത്തോടെ ഈ കിട്ടാകടത്തിന് പരിഹാരമാകുകയും ചെയ്യും. നിലവില്‍ നഷ്ടത്തില്‍ കഴിയുന്ന സംസ്ഥാന സഹകരണ ബാങ്കിന് പുനര്‍ജീവന്‍ നല്കാന് കേരള ബാങ്കിന് ആകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
ആർ ബി ഐ വ്യവസ്ഥകൾ
- ഭരണസമിതിയിൽ 2 പ്രഫഷനലുകളെങ്കിലുംവേണം. വോട്ടവകാശം ഇല്ലാത്ത വായ്പേതര സംഘങ്ങളുടെ ഒരു പ്രതിനിധിയെ രൊറ്റഷൻ വ്യവസ്ഥയിൽ പ്രതേക ക്ഷണിതാവാക്കണം.
- ബോർഡ് ഓഫ് മാനേജ്മെന്റിന്റെ ഘടന, അധികാരങ്ങൾ എന്നിവ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ മാതൃകയിൽ ആയിരിക്കണം.
- ഉപയോക്താക്കൾക്ക് മികച്ച സേവനങ്ങൾ നൽകാൻ കഴിയുന്ന സോഫ്റ്റ്വെയർ തയ്യാറാക്കണം.
- ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ആർ ബി ഐ നിശ്ചയിച്ച യോഗ്യതയ്ക്കുള്ള ആളെ നിയമിക്കണം.
- ജില്ലാ ബാങ്ക് ശാഖകൾ സംസ്ഥാന ബാങ്ക് ശാഖകൾ ആക്കിയശേഷം അവയുടെ ലൈസൻസിന് ആർ ബി ഐ ക്ക് അപേക്ഷ നൽകണം.ആർ ബി ഐ അനുമതിയില്ലാതെ ശാഖകൾ മാറ്റരുത്.
- ജില്ലാ ബാങ്കുകളുടെ ലൈസൻസ് ആ ബ ഐ ക്ക് സറണ്ടർ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക