തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് സ്വന്തം തടി കാക്കാനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി അഴിമതിക്ക് കുടപിടിക്കുകയാണെന്നും അങ്ങനെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മാധ്യമങ്ങളെ മുഖ്യമന്ത്രി കണക്കറ്റ് ശകാരിക്കുകയും പൊലീസിനെ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ ശ്രമിക്കുകയുമാണെന്നും മുന്‍പ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന് നേരെ കല്ലെറിഞ്ഞ സംഭവത്തെ ചോദിച്ചപ്പോ അന്ന് പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയന് അത് അപലപിക്കാന്‍ തയ്യാറായില്ലെന്നും ജലീലിനെതിരെ സമാധാനപരമായാണ് കോണ്‍ഗ്രസ് സമരം നടത്തിയതെന്നും എന്നാല്‍ അവരെ പൊലീസുകാരെ ഉപയോഗിച്ച് ഭീകരമായി തല്ലിച്ചതച്ചുവെന്നും ചെന്നിത്തല പറഞ്ഞു.
മന്ത്രി കെ ടി ജലീൽ എടപ്പാളിൽ എത്തിച്ച പെട്ടികളിൽ ഖുർആൻ തന്നെ
കൊവിഡ് പരിശോധന നടത്തിയ മന്ത്രി ഇ.പി ജയരാജന്റെ ഭാര്യ എന്തിനാണ് ബാങ്കില്‍ പോയതെന്ന് ചെന്നിത്തല ചോദിച്ചു. അവർ ബാങ്കിലെത്തിയത് കാരണം മൂന്ന് പേര് ക്വാറന്റൈനിലാണ്. ഇത് വലിയ കാര്യമാണോയെന്നും ഒരു പവന്റെ മാല മന്ത്രിപത്നി തൂക്കി നോക്കിയതാണോ വല്യ കാര്യമെന്നും മുഖ്യമന്ത്രി ചോദിക്കുന്നു. മന്ത്രി കെ.ടി.ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് സ്വന്തം തടി കാക്കനാണെന്നും ഇവയെല്ലാം എത്രനാള്‍ മുഖ്യമന്ത്രി മറച്ചുവയ്ക്കുമെന്നും ചെന്നിത്തല ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക