കണ്ണൂര്‍: കൊവിഡ് സ്ഥിരീകരിച്ച് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന
കണ്ണൂര്‍ സ്വദേശിയായ ഡോക്ടര്‍ ആംബുലൻസിൽ ഇരുന്ന് പി എസ് സി പരീക്ഷ എഴുതി. അസിസ്റ്റന്റ് സര്ജന്/ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് പിഎസ് സി നടത്തിയ പരീക്ഷയാണ് എഴുതിയത്.
ചെലവ് ചുരുക്കുന്നതിനുള്ള കര്‍ശന നടപടികളുമായി സര്‍ക്കാര്‍
ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് ആശുപത്രിയില്‍ നിന്നൊരുക്കിയ ആംബുലന്‍സിൽ പരീക്ഷാ സെന്ററായ ഗവ: ടിടിഐലെത്തി മുറ്റത്ത് നിർത്തിയിട്ട ആംബുലൻസിൽ ഇരുന്നാണ് പരീക്ഷ എഴുതിയത്. ആരോഗ്യപ്രവര്‍ത്തകരുടെ സഹായത്തോടെ ചോദ്യപ്പേപ്പര്‍ ഉള്‍പ്പെടെയുള്ളവ ആംബുലൻസിലേക്ക് എത്തിച്ച് നൽകുകയായിരുന്നു.
അതേസമയം ഡോക്ടറാണെന്ന ഒറ്റക്കാരണം കൊണ്ടാണ് ഇദ്ദേഹത്തിന് പരീക്ഷയെഴുതാനുള്ള അവസരം പിഎസ് സി ഒരുക്കിയത്. രോഗം സ്ഥിരീകരിച്ചതോടെ ഇക്കാര്യം പിഎസ് സി ബോര്‍ഡിൽ അറിയിച്ചെങ്കിലും നടപടികളൊന്നും ഉണ്ടായില്ല.
പിന്നീട് നടന്ന ബോര്‍ഡ് മീറ്റിംഗില്‍ ഡോക്ടറുടെ ആവശ്യം ചര്‍ച്ച ചെയ്തതോടെയാണ് പരീക്ഷയെഴുതാന്‍ അനുമതി ലഭിച്ചത്. ഇതോടെയാണ് കൃത്യം പരീക്ഷയുടെ തലേ ദിവസം വിളിച്ച് പരീക്ഷയെഴുതാമെന്ന് പിഎസ് സി അറിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക