പത്തനംതിട്ട: സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് എട്ടാം ദിവസവും യുവജന സംഘടനകളുടെ പ്രതിഷേധം ശക്തം. പോലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു.
സംസ്ഥാനത്ത് അതിതീവ്രമഴക്ക് സാധ്യത
കാസര്‍കോട്ട് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറിനിന്ന് പ്രതിഷേധിച്ചു. കോഴിക്കോട്ടു നടന്ന ലാത്തിച്ചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു. കോഴിക്കോട് വയനാട് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.
ലാത്തിച്ചാര്‍ജില്‍ പത്തനംതിട്ടയിലും കോഴിക്കോട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പരുക്കേറ്റു. സംസ്ഥാന സെക്രട്ടറി അബിദ് ഷഹില്‍, ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണന് എന്നിവരടക്കം നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പല തവണ ജലപീരങ്കി പ്രയോഗിച്ചു. കലക്ട്രേറ്റിലേയ്ക്കുള്ള ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനെത്തുടര്‍ന്നായിരുന്നു സംഘര്‍ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക