ന്യൂഡല്‍ഹി: കാർഷിക ബിൽ പാസ്സാക്കിയതിൽ രാജ്യസഭയിൽ വാക്കേറ്റം. ബില്ലിനെതിരെ വൻ പ്രതിഷേധമാണ് കോൺഗ്രസ് നടത്തുന്നത്. ബില്ലിന്റെ പകർപ്പ് പ്രതിപക്ഷം കീറിയെറിഞ്ഞു. ഉപാധ്യക്ഷന്‍ നേരെ പ്രതിഷേധം കൈയ്യേറ്റത്തിനും ശ്രമിച്ചു.
ആറ്റിങ്ങലിൽ വള്ളം മറിഞ്ഞ് മൽസ്യത്തൊഴിലാളിയെ കാണാതായി; രണ്ട് പേര് നീന്തി രക്ഷപെട്ടു
രാജ്യസഭ 10 മിനിറ്റ് നിറുത്തി വച്ചു. ബില്‍ കര്‍ഷകരുടെ നേരെയുള്ള ആക്രമണമാണെന്ന് കോണ്‍ഗ്രസ് എംപി പ്രതാപ് സിങ് ബജ്വ തുറന്നടിച്ചു. ബില്ലുകള്‍ കര്‍ഷകവിരുദ്ധവും കോര്‍പ്പറേറ്റ് അനുകൂലവുമാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് അകാലിദള്‍ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചിരുന്നു. അകാലിദളിനൊപ്പം എന്‍.ഡി.എയുമായി സഹകരിച്ചിരുന്ന കൂടുതല്‍ പാര്‍ടികള്‍ ബില്ലിനെതിരെ തിരിയുകയാണ്. ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്യാന്‍ ടിആര്‍എസ് ഉള്‍പ്പടെയുള്ള പാര്‍ടികളും തീരുമാനിച്ചിട്ടുണ്ട്. പഞ്ചാബിലും ഹരിയാനയിലും കര്‍ഷക പ്രക്ഷോഭങ്ങള്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക