ന്യൂഡല്‍ഹി: രാജ്യസഭയില്‍ ഒറ്റക്കെട്ടായി പ്രതിപക്ഷ പാര്‍ട്ടികള്‍. കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് രാജ്യസഭയില്‍ നിന്നു സസ്പെന്‍ഡ് ചെയ്ത എട്ട് എംപിമാരെ തിരിച്ചുവിളിക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
എംപിമാരുടെ സസ്പെന്ഷന് പിന്‍വലിക്കണമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. എംപിമാരുടെ സസ്പെന്ഷന് പിന്‍വലിക്കാത്തപക്ഷം സഭയില്‍ തുടരില്ലെന്നും വ്യക്തമാക്കി. പ്രതിപക്ഷ എംപിമാര്‍ ഒന്നിച്ചു സഭ വിട്ടിറങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
ബജറ്റ് അവതരണ വേളയിലെ കയ്യാങ്കളി; കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കഴിഞ്ഞ ദിവസം നടന്ന പ്രതിപക്ഷ ബഹളത്തെ ശക്തമായി അപലപിച്ചു. രാജ്യസഭാ ചെയറിനെ അപമാനിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിതി മോശമാകാതിരിക്കാന്‍ ഡപ്യൂട്ടി ചെയര്മാന് പരമാവധി നല്ല രീതിയില്‍ ഇടപെട്ടെന്നും എന്നാല്‍ ചില പ്രതിപക്ഷ എംപിമാര്‍ അതിരുവിട്ടെന്നും ഉപരാഷ്ട്രപതി കുറ്റപ്പെടുത്തി.
എംപിമാരുടെ സസ്പെന്ഷന് പിന്‍വലിക്കുക, താങ്ങുവിലയില്‍ താഴെ പണം കൊടുത്ത് സ്വകാര്യ കമ്പനികൾ കര്‍ഷകരില്‍ നിന്നു ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പുതിയ ബില്‍ കൊണ്ടുവരിക, സ്വാമിനാഥന് കമ്മിഷന് ശുപാര്‍ശ അനുസരിച്ച് താങ്ങുവില പ്രഖ്യാപിക്കുക തുടങ്ങിയ നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം പൂര്‍ണമായി ബഹിഷ്കരിക്കുമെന്ന് ആസാദ് വ്യക്തമാക്കി.
സഭ ബഹിഷ്കരിക്കുന്ന നടപടിയിലേക്ക് പോകരുതെന്ന് ഉപരാഷ്ട്രപതി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. എംപിമാര്‍ ക്ഷമാപണം നടത്തിയാല്‍ സസ്പെന്ഷന് പിന്‍വലിക്കാമെന്നായിരുന്നു രാജ്യസഭാ അധ്യക്ഷന്‍ നിലപാട് സ്വീകരിച്ചത്.
അതേസമയം, ഇന്നലെ രാജ്യസഭയില്‍ നിന്നു സസ്പെന്‍ഡ് ചെയ്ത എട്ട് എംപിമാര്‍ ഗാന്ധി പ്രതിമയ്ക്ക് മുന്പില് കുത്തിയിരിപ്പ് സമരം തുടരുകയാണ്. ഇന്നലെ രാത്രിയും എംപിമാര്‍ ഗാന്ധി പ്രതിമയ്ക്ക് മുന്പില് കുത്തിയിരുന്നു. ഒരടി പിന്നോട്ടില്ലെന്നാണ് എംപിമാര്‍ പറയുന്നത്. രാജ്യസഭയില്‍ കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധം അതിരുകടന്നെന്ന് ആരോപിച്ചാണ് എട്ട് പ്രതിപക്ഷ എംപിമാരെ ഇന്നലെ സസ്പെന്‍ഡ് ചെയ്തത്. തങ്ങള്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് പ്രതിഷേധിക്കുന്ന എംപിമാര്‍ വ്യക്തമാക്കി.
സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ക്ക് പിന്തുണയുമായി പ്രതിപക്ഷം ഇന്ന് രാജ്യസഭാ നടപടികളില്‍ നിന്ന് വിട്ടു നിന്നേക്കും. രാവിലെ സഭ ചേര്‍ന്നയുടന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് വിഷയം ഉന്നയിക്കും. സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ക്ക് പിന്തുണയുമായി രാത്രിയിലും നിരവധി പ്രതിപക്ഷ കക്ഷികള്‍ ഗാന്ധി പ്രതിമയ്ക്ക് മുന്‍പിലെത്തി. പ്രതിപക്ഷ സ്വരങ്ങളെ ബിജെപി അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് എംപിമാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക