മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കേണ്ടെന്ന് തീരുമാനിച്ചു. ബിയർ, വൈൻ പാർലറുകളും തുറക്കില്ല. കോവിഡ് വ്യാപകമായി വര്‍ധിക്കുന്നതിന്റെ സാഹചര്യത്തില്‍ ബാറുകള്‍ തുറന്നാല്‍ പ്രശ്നം ഗുരുതരമാകുമെന്നാണ് വിലയിരുത്തല്‍. നിലവിലെ തീരുമാനം കൊവിഡ് വ്യാപനം കുറഞ്ഞതിന് ശേഷം ഇക്കാര്യം തീരുമാനിക്കാമെന്നാണ്. ആരോഗ്യ വകുപ്പ് ഇന്ന് നടന്ന യോഗത്തിൽ ബാർ തുറക്കുന്നതിനെ ശക്തമായി എതിർത്തിരുന്നു. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി കൂടി നൽകിയ പശ്ചാത്തലത്തിൽ ബാറുകൾ തുറക്കുന്ന കാര്യം കൂടി പരിഗണിക്കമെന്നായിരുന്നു ബാർ ഉടമകൾ ആവശ്യപ്പെട്ടത്.
ഹരിയാനയില്‍ യുവ ബിസിനസുകാരനെ കാറിലിട്ട് ചുട്ടുകൊന്നു
ബാറുകള്‍ തുറക്കാനുള്ള ശുപാര്‍ശ അടങ്ങിയ ഫയല്‍ ആഴ്ചകള്‍ക്കു മുന്‍പ് എക്സൈസ് കമ്മിഷണര്‍ മന്ത്രി വഴി മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചെങ്കിലും തീരുമാനമെടുത്തിരുന്നില്ല. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും മറ്റു സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നു. ഈ പശ്ചാത്തലത്തില്‍ എക്സൈസ് വകുപ്പ് കഴിഞ്ഞയാഴ്ച വീണ്ടും ശുപാര്‍ശ നല്‍കുകയായിരുന്നു. ബാര്‍ ഉടമകളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശുപാര്‍ശ.
പ്രതികരിക്കാൻ ഇവിടെ എഴുതുക