ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നായകനെന്ന നിലയിലുള്ള മഹേന്ദ്ര സിംഗ് ധോണിയുടെ ശൈലിയെയും തീരുമാനങ്ങളെയും വിമര്‍ശിച്ച് ക്രിഷ്ണമാചാരി ശ്രീകാന്ത്. മോശം പ്രകടനം തുടര്‍ന്ന കേദാര്‍ ജാദവില്‍ ധോണി എന്തു സ്പാര്‍ക്ക് ആണ് കണ്ടതെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും സെലക്ഷന് കമ്മിറ്റി മേധാവിയുമായ ക്രിസ് ശ്രീകാന്ത് ചോദിച്ചു. ധോണി പരിഹാസ്യപരമായ തിരഞ്ഞെടുപ്പുകളാണ് ടീമിനുവേണ്ടി നടത്തുന്നതെന്നും ശ്രീകാന്ത് പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിലെ ചെറുപ്പക്കാര്‍ സീനിയേഴ്സിനെ വെല്ലുവിളിക്കാനും പ്ലേയിംഗ് ഇലവനില്‍ പ്രവേശിക്കാനും ആവശ്യമായ സ്പാര്‍ക്ക് കാണിച്ചില്ലെന്ന ധോണിയുടെ പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് ശ്രീകാന്ത് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഹത്രാസ് പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല; വെളിപ്പെടുത്തലുമായി സിബിഐ
“ഈ പ്രോസസിനെക്കുറിച്ച് ധോണി പറയുന്നത് ഞാന്‍ ഒരിക്കലും അംഗീകരിക്കില്ല,” ശ്രീകാന്ത് ‘സ്റ്റാര്‍ സ്പോര്‍ട്സ് തമിഴിനോട് പറഞ്ഞു.”അദ്ദേഹം നിരന്തരരം പറയാറുള്ള ഈ പ്രോസസ് അര്‍ത്ഥശൂന്യമാണ്. നിങ്ങള്‍ പ്രോസസിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു, പ്രോസസ് . പക്ഷേ സെലക്ഷന് പ്രോസസ് തന്നെ തെറ്റാണ്,” ശ്രീകാന്ത് പറഞ്ഞു
“എന്താണ് ധോണി ചെയ്യാന്‍ പോവുന്നത്? അദ്ദേഹം പറയുന്നു (എന്‍) ജഗദീശന്റെ ഉള്ളില്‍ (അണ്‍ക്യാപ്ഡ് ആയ വിക്കറ്റ് കീപ്പര്‍-ബാറ്റ്സ്മാന്) തീപ്പൊരി ഇല്ല എന്ന്, എന്നാല്‍ ‘സ്കൂട്ടര്‍’ ആയ ജാദവിന് ആ തീപ്പൊരി ഉണ്ടോ? ഇത് പരിഹാസ്യമാണ്. ഈ ഉത്തരം ഞാന്‍ ഇന്ന് സ്വീകരിക്കില്ല. ഈ പ്രക്രിയയെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചകളും, ചെന്നൈയുടെ ടൂര്‍ണമെന്റ് തന്നെയും അവസാനിച്ചു, “അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജഗദീശന് ഇതുവരെ ഒരു മത്സരം മാത്രമാണ് കളിച്ചിട്ടുള്ളത്.
ചെന്നൈ നിലവില്‍ പോയിന്റ് നിലയില്‍ താഴെയാണ് തുടരുന്നത്. തിങ്കളാഴ്ച രാജസ്ഥാന് റോയല്‍സുമായുള്ള മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ചെന്നൈയുടെ പരാജയം. 13ാം സീസണില്‍ ടീമിന്റെ ഏഴാം പരാജയമാണത്. ഐപിഎല്ലിന്റെ ഉദ്ഘാടന പതിപ്പില്‍ സിഎസ്കെയുടെ ടീം മെന്ററും ബ്രാന്‍ഡ് അംബാസഡറുമായിരുന്ന ശ്രീകാന്ത് പീയൂഷ് ചൗളയുടെ സെലക്ഷനെയും ചോദ്യം ചെയ്തു.
“ധോണി ഇപ്പോള്‍ പറയുന്നു, സമ്മര്‍ദ്ദം ഇല്ലാതായതിനാല്‍, യുവാക്കള്‍ക്ക് അവസരം നല്‍കും എന്ന്. കമോണ്‍ യാര്, പ്രോസസിനെക്കുറിച്ചുള്ള ഈ അസംബന്ധങ്ങള്‍ എനിക്ക് തീരേ മനസ്സിലാകുന്നില്ല,” ശ്രീകാന്ത് പറഞ്ഞു.”കാര്ണ് ശര്‍മ കുറഞ്ഞത് വിക്കറ്റ് നേടുന്നുണ്ട്. കളി ഇതിനകം തന്നെ നഷ്ടപ്പെടുമ്ബോള്‍ ചൗള വെറുതെ ബൗളിങിലൂടെ കടന്നുപോകുന്നു. ധോണി വലിയവനാണെന്നതില് സംശയമില്ല, പക്ഷെ എനിക്ക് അദ്ദേഹത്തോട് യോജിക്കാനോ ഇത് അംഗീകരിക്കാനോ കഴിയില്ല,” ശ്രീകാന്ത് പറഞ്ഞു.
മത്സരത്തിന് ശേഷം ധോണി നടത്തിയ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനത്തിന് വിധേയമായിരുന്നു.
“ഇത്രക്കും മതി, ഈ സീസണില്‍ ഞങ്ങള്‍ ശരിക്കും അവിടെ ഉണ്ടായിരുന്നില്ല,” ധോണി ഒരു പ്രെസന്റേഷന് ചടങ്ങില്‍ പറഞ്ഞു.
“കൂടാതെ, ചെറുപ്പക്കാരേ, നിങ്ങളെ ഇങ്ങോട്ടെത്തിക്കുന്നതിനായുള്ള തീപ്പൊരി ഞങ്ങള്‍ നിങ്ങളില്‍ കണ്ടില്ല. എന്നാല്‍ ഈ ഫലം കാരണം ഉണ്ടായത് ടൂര്‍ണമെന്റിന്റെ ഇനിയുള്ള സമയം ആ യുവാക്കള്‍ക്ക് അവസരം നല്‍കുക എന്നതാണ്.”
“ഒരുപക്ഷേ മുന്നോട്ട് പോകുമ്ബോള്‍ ഞങ്ങള്‍ അവരെ അകത്തേക്ക് കൊണ്ടുവരും, അവര്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കും,” ധോണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക