ബെംഗളൂരുവിൽ മലപ്പുറം നിലമ്പൂർ സ്വദേശിയ്ക്ക് നേരെ ആക്രമണം. ട്രെയിൻ കാത്തുനിൽക്കുന്നതിനിടെയാണ് മലയാളി യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്നത്. മലയാളിയായ സഹദ് അലിയാണ് ആക്രമണത്തിനിരയായ മലപ്പുറം സ്വദേശി. 27,000 രൂപയുടെ മൊബൈൽ ഫോണും പഴ്സിലുണ്ടായിരുന്ന 500 രൂപയും പാൻകാർഡ്, ആധാർ കാർഡ്, ലൈസൻസ്, എ.ടി.എം കാർഡ് തുടങ്ങിയവയുമാണ് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.
അശ്ലീല സ്വഭാവമുള്ള ടിവി പരസ്യങ്ങൾ ഇനിയുണ്ടാകില്ല, വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി
ബന്ധുവീട്ടിൽ പോയി തിരിച്ചു നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സഹദിന് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ കൈയ്യിന് മുറിവേറ്റിട്ടുണ്ട്. ആഴത്തിൽ മുറിവേറ്റ ഇടതുകൈയക്ക് 29 തുന്നലുകളാണുള്ളത്. കവർച്ചാ സംഭവങ്ങൾ ആവർത്തിച്ചിട്ടും ബംഗളൂരുവിലെ കാർമലാരം റെയിൽവെ സ്റ്റേഷനിൽ ആവശ്യത്തിന് വെളിച്ചമോ സുരക്ഷയോ ഇല്ലെന്നുള്ള പരാതി വ്യാപകമായി ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക