കര്‍ഷക പ്രക്ഷോഭം കനക്കുന്നതിനിടെ ഡല്‍ഹി അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. കേന്ദ്ര സേനയെ ഡല്‍ഹി- ഹരിയാന-ബദര്‍പൂര്‍ അതിര്‍ത്തിയില്‍ വിന്യസിച്ചു. കോണ്‍ഗ്രസ് കര്‍ഷക സംഘടനകളുടെ ബന്ദിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. മറ്റന്നാളാണ് സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ്. 9ാം തിയതിയാണ് മൂന്ന് കേന്ദ്ര മന്ത്രിമാരും 32 കാര്‍ഷിക സംഘടന പ്രതിനിധികളും പങ്കെടുക്കുന്ന അഞ്ചാം ഘട്ട യോഗം.
വൈക്കത്തഷ്ടമി ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു
വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കാനാകൂ എന്ന് കഴിഞ്ഞ യോഗത്തില്‍ മന്ത്രിമാര്‍ അറിയിച്ചിരുന്നു. എന്നാൽ കേന്ദ്രസര്‍ക്കാരിന് മേല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷക സംഘടനകള്‍ സമ്മര്‍ദം കൂടുതല്‍ ശക്തമാക്കും. ഭാവിപരിപാടികള്‍ ഉച്ചയ്ക്ക് യോഗം ചേര്‍ന്ന് തീരുമാനിക്കുന്നതാണ്. കിസാന്‍ മുക്തി മോര്‍ച്ച നേതാക്കള്‍ യോഗം ചേരുന്നത് ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഗുവിലാണ്. ഡല്‍ഹി ലക്ഷ്യമാക്കി കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷകര്‍ നീങ്ങി തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക