കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ഉപരോധ സമരത്തിന്റെ ഭാഗമായി ചെങ്കോട്ടയിലെ സുരക്ഷ കര്‍ശനമാക്കി ഡൽഹി പോലീസ്. ഡല്‍ഹി-എന്‍സിആര്‍ പരിധിയില്‍ 50,000 ത്തോളം സുരക്ഷാഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണിത്.
രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകള്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്നുവരെ കര്‍ഷക സംഘടനകള്‍ ഉപരോധിക്കും. സമരം സമാപിക്കുക മൂന്ന്മണിക്ക് ഒരു മിനിറ്റുനേരം വാഹനങ്ങളുടെ ഹോൺ മുഴക്കിയാവും.
ഇരവികുളം ദേശീയ ഉദ്യാനം മാർച്ച് 31 വരെ അടച്ചു
അഞ്ചുതട്ടിലുള്ള സുരക്ഷാക്രമീകരണങ്ങളാണ് കര്‍ഷകര്‍ ഡല്‍ഹിക്കു കടക്കാതിരിക്കാന്‍ സജ്ജമാക്കിയിരിക്കുന്നത്. കര്‍ഷക സംഘടനകള്‍ പ്രതിഷേധം സമാധാനപരമായിരിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ഡ്രോണ്‍ ഉപയോഗിച്ച് പോലീസ് ലോണി അതിര്‍ത്തിയില്‍ നിരീക്ഷണം നടത്തുന്നുണ്ട്.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷാ ചര്‍ച്ചനടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക