തിരുവനന്തപുരം സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ് ആര് ടിപിസിആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായുള്ള ഉത്തരവ് പുറത്തിറങ്ങി. ഐസിഎംആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്.
മുമ്ബ് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് 1700 രൂപയാക്കുകയായിരുന്നു. ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് പുതിയ നിരക്ക്.
ഈ നിരക്ക് പ്രകാരം മാത്രമേ ഐസിഎംആര്‍, സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും പരിശോധന നടത്തുവാന്‍ പാടുള്ളൂ.ആര് ടി പി സി ആര് പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങയതിന് പിന്നാലെ പരിശോധനകള്‍ നിര്‍ത്തിവച്ച് സ്വകാര്യ ലാബുകളുടെ പ്രതിഷേധം.
ആര് ടി പി സി ആര് പരിശോധനകളാണ് നിര്‍ത്തിവച്ചത്.നിരക്ക് 500രൂപയാക്കിയ പ്രഖ്യാപനം വന്നിട്ടും സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയില്ലെന്ന സാങ്കേതികത്വം ചൂണ്ടികാണിച്ച് ലാബുകള്‍ പഴയ നിരക്ക് തന്നെ ഈടാക്കി. ലാബുകളുടെ നിലപാട് വാര്‍ത്തയായതോടെ പാലക്കാടും കോഴിക്കോടും തിരുവനന്തപുരത്തും ഡിവൈഎഫ്ഐ പ്രതിഷേധവുമായെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക