വിജിലൻസിന്റെ ‘ഓപറേഷൻ ഓവർലോഡ് 2’ പരിശോധനയിൽ പിടി വീണ് ലോറികൾ. അമിതഭാരം കയറ്റിയ ലോറികളിൽ നിന്ന് 7,18,000 രൂപ പിഴയീടാക്കി. ഇത്രയധികം ഭാരം കയറ്റിയിട്ടും പിഴ ഈടാക്കാതെ പെറ്റി കേസ് മാത്രം ചുമത്തി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇവരെ വിട്ടയക്കുന്നു എന്നആരതി ഉയർന്നിരുന്നു.
വിപരീത വീരഭദ്രാസനം ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. സംസ്ഥാന വ്യാപകമായി പരിശോധന നടന്നു. പരിശോധനയിൽ മലപ്പുറം ജില്ലയിൽ നാലിടങ്ങളിൽ ടോറസ്, ടിപ്പർ ലോറികളടക്കം 30 ചരക്ക് വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഊരകം പൂളാപ്പീസിൽനിന്ന് ഒമ്പത് വാഹനങ്ങൾ പിടികൂടി 2,26,500 രൂപ പിഴയും ചുമത്തി.
മുടിയുടെ ആരോഗ്യത്തിന് റോസ് വാട്ടര്‍!
കൊണ്ടോട്ടി കോളനിയിൽ അഞ്ച് വാഹനങ്ങളിൽനിന്ന് 1,50,500 രൂപയും പാങ്ങ് ചേണ്ടിയിൽനിന്ന് ഏഴ് വാഹനങ്ങളിൽനിന്ന് 59,000 രൂപയും അങ്ങാടിപ്പുറത്ത് 13 വാഹനങ്ങളിൽനിന്ന് 2,82,000 രൂപയും പിഴയീടാക്കി. അമിതമായി കല്ലുകൾകയറ്റി പിടികൂടിയ ചില വാഹനങ്ങളിൽ ജിയോളജി വകുപ്പിന്റെ പാസുകളുണ്ടായിരുന്നില്ല. ഇവരിൽനിന്ന് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരെത്തി പിഴയീടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക