വെള്ളമടിച്ച് വണ്ടിയോടിക്കുന്നവരെ തെറിവിളിക്കുന്നതും കയ്യേറ്റം ചെയ്യുന്നതും വേണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പോലീസിന് നിര്‍ദേശം നല്കി. എന്നാൽ അവരെ വെറുതെ വിടാനുള്ള ഉദ്ദേശവുമില്ല. നിയമത്തിന്റെ ഉള്ളില്‍ നിന്നുകൊണ്ട് കര്‍ശന നടപടിയെടുക്കാനാണ് ബെഹ്റയുടെ നിര്‍ദേശം. സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ അടുത്ത കാലത്തായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ഡിജിപി പറഞ്ഞു. എന്നാല്‍ അതുകൊണ്ട് നിയമത്തില്‍ അയവു വരുത്തില്ല. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ നിരന്തരം അപകടമുണ്ടാക്കുന്നവരാണ്. അതുകൊണ്ട് പരിശോധനകള്‍ ശക്തമാക്കണമെന്നും ഡിജിപി നിര്‍ദേശിച്ചു.
കൂടാതെ 2017 പോലീസിനെ സംബന്ധിച്ച് മികച്ച വര്‍ഷമാണെന്ന് ബെഹ്റ പറഞ്ഞു. മുന്‍ വര്‍ഷങ്ങളേക്കാള്‍ അപകടനിരക്ക് കുറയ്ക്കാന്‍ ഈ കാലയളവില്‍ കഴിഞ്ഞിട്ടുണ്ട്. മരണനിരക്കിലും കുറവുണ്ടായി. എന്നാല്‍ സംസ്ഥാന പാതകളില്‍ പലരും അമിത വേഗത്തില്‍ വാഹനമോടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് സംസ്ഥാന പാതകളില്‍ അപകടങ്ങള്‍ വര്‍ധിച്ച് വരുന്നുണ്ട്.
അതേസമയം ദേശീയ-സംസ്ഥാന പാതകളില്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കണം. രാത്രിയിലെ അപകടങ്ങള്‍ കുറയ്ക്കാന്‍ പട്രോളിംഗ് ശക്തമാക്കണമെന്നും ഡിജിപി നിര്‍ദേശിച്ചു. കോളജ്-സ്കൂള്‍ തലങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും പോലീസ് ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക