കണ്ണൂർ : പറശിനിക്കടവ് സ്വദേശി അജിതന് അടിച്ച അഞ്ചു കോടിയുടെ ഭാഗ്യക്കുറി തട്ടിയെടുക്കാന്‍ ശ്രമിച്ച മുനിയപ്പന് പോലിസ് നടത്തിയ ശാസ്ത്രീയാന്വേഷണത്തില്‍ കുടുങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ മണ്‍സൂണ്‍ ബമ്ബര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം തട്ടിയെടുക്കുന്നതിനായി വ്യാജ പരാതി നല്കിയ കേസിലാണ് തമിഴ്നാട് സ്വദേശി അറസ്റ്റിലായത്.
കോഴിക്കോട് പാവങ്ങാട് കക്കഷ്ണ പറമ്ബില്‍ താമസിക്കുന്ന തമിഴ് നാട് സ്വദേശി മുനിയപ്പനാണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂലൈ 19 ന് നറുക്കെടുത്ത മണ്‍സൂണ്‍ ബമ്ബര്‍ ലോട്ടറി താനെടുത്തതാണെന്നും ഇത് ഒരു സംഘമാളുകള്‍ തന്നില്‍ നിന്നും തട്ടിപ്പറിച്ചെടുക്കുകയായിരുന്നുവെന്നായിരുന്നു മുനിയന്‍ തളിപ്പറമ്ബ് പോലിസില്‍ നല്കിയ പരാതി. എന്നാല്‍ പറശിനിക്കടവ് സ്വദേശി അജിതനാണ് സമ്മാനര്‍ഹമായ ടിക്കറ്റ് ബാങ്കില്‍ ഹാജരാക്കിയത് എം.ഇ 174 253 എന്ന ടിക്കറ്റിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്.
ഇതേ സമയംകഴിഞ്ഞ ജൂണ്‍ 16ന് പറശിനിക്കടവ് മുത്തപ്പന് ക്ഷേത്രത്തില്‍ താന്‍ വന്നപ്പോള്‍ എടുത്ത ടിക്കറ്റാണിതെന്നായിരുന്നു മുനിയപ്പന്റെ വാദം. ഇതിനു തെളിവായി ഇയാള്‍ ടിക്കറ്റിന് പിന്നില്‍ തന്റെ പേരെഴുതിയിട്ടുണ്ടെന്നും മൊബെല്‍ നമ്ബറും അതിലുണ്ടെന്ന് അവകാശപ്പെടുകയുമായിരുന്നു. എന്നാല്‍ പോലിസ് ലോട്ടറി വകുപ്പില്‍ നിന്നും ടിക്കറ്റ് വിളിച്ചു വരുത്തി ഫോറന്‍സിക്ക് പരിശോധന നടത്തിയപ്പോള്‍ ഇങ്ങനെയൊരു സംഭവം കണ്ടെത്താനായില്ല. ഇതിനെ തുടര്‍ന്നാണ് ഇയാളെ തളിപ്പറമ്ബ് പോലിസ് അറസ്റ്റു ചെയ്തത്. മുനിയപ്പന് സംസ്ഥാനമാകെ പ്രവര്‍ത്തിക്കുന്ന ലോട്ടറി തട്ടിപ്പ് സംഘത്തില്‍ കണ്ണിയാണെന്നാണ് പോലിസ് നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക