ന്യൂഡല്‍ഹി: കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് സജീവമെന്ന് കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ട്. കൂടാതെ ഭീകരര്‍ക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്നും ഐഎസിനെ പിന്തുണയ്ക്കുന്ന സമീപനം പുലര്‍ത്തുന്ന സംഘടനകളും വ്യക്തികളുമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.
അലന്റെയും താഹയുടേയും ജാമ്യം : എൻഐഎ സമർപ്പിച്ച അപ്പീൽ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിൽ
കേരളം അടക്കം 11 സംസ്ഥാനങ്ങളില്‍ ഐഎസ് സാന്നിധ്യം ഉണ്ടെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. എന്‍ ഐ എ അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്താക 17 കേസുകള്‍ ഐഎസ് പ്രവര്‍ത്തനത്തില്‍ രജിസ്റ്റര്‍ ചെയ്തു.
പ്രധാനമായും ഐഎസിന്റെ സാന്നിധ്യം ഉള്ളത് കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമബംഗാള്‍, രാജസ്ഥാന്, ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ്. രാജ്യസുരക്ഷയ്ക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന തരത്തിലുള്ള സാന്നിധ്യം ഉണ്ടെന്നും ആഭ്യന്തരമന്ത്രാലയം പറയുന്നു. സര്‍ക്കാര്‍ സെെബര്‍ മേഖലയെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി രാജ്യസഭയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക