തിരുവനന്തപുരം: കോവിഡ് വ്യാപനത്തിലും അടച്ച ബാറുകള്‍ നവംബര്‍ ആദ്യവാരം തുറന്നേക്കുമെന്ന് സൂചന. തീരുമാനം, തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകുന്നതിന് മുന്‍പ് തുറക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ്. കോവിഡ് നിയന്ത്രണങ്ങള്‍ എല്ലാവരും പാലിക്കുന്നുണ്ടോയെന്ന പരിശോധനകള്‍ കര്‍ശനമാക്കും. മേശയ്ക്ക് ഇരുവശവും സാമൂഹിക അകലം പാലിച്ച് രണ്ടുപേരെ മാത്രമേ ഇരിക്കുവാന് അനുവദിക്കുകയുള്ളു. കൂടാതെ ഭക്ഷണം പങ്കുവച്ച് കഴിക്കാന്‍ അനുവദിക്കില്ല. മാസ്കും കൈയുറകളും വെയിറ്റര്‍മാര്‍ ധരിക്കണമെന്നും കര്‍ശന നിര്‍ദേശമുണ്ട്. എക്സൈസ്, പോലീസ്, റവന്യു വിഭാഗങ്ങള്‍, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ബാറുകളില്‍ പരിശോധന നടത്തും.
സാമ്പത്തിക സംവരണ വിഷയത്തിൽ മുസ്ലീം ലീഗിനെതിരെ ചങ്ങനാശേരി അതിരൂപത
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നുകഴിഞ്ഞാല്‍ ഡിസംബര്‍ അവസാനം മാത്രമേ ബാറുകള്‍ തുറക്കാന്‍ സാധിക്കുകയുള്ളു. എന്നാൽ മൂന്നുമാസം കഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പുണ്ടാകുമെന്നതിനാല് ഡിസംബര്‍ അവസാനം ബാര്‍ തുറക്കുന്നതു വിവാദത്തില്‍ കലാശിക്കുകയും ചെയ്യും. അടുത്തമാസം ആദ്യം ബാറുകള്‍ തുറക്കാമെന്ന് ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക