ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തേക്ക് രാഹുല്‍ ഗാന്ധി വീണ്ടും വരണമെന്ന ആവശ്യം ശക്തമാകുന്നു. ഡല്‍ഹിയില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന് പിന്നാലെയാണ് നേതാക്കള്‍ ആവശ്യവുമായി രംഗത്ത് വന്നത്.
സോണിയ ഗാന്ധിയുടെ അനാരോഗ്യവും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് മുന്‍നിര നേതാക്കള്‍ മുന്‍കൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് സന്ദീപ് ദീക്ഷിതാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. സംഘടനാ തിരഞ്ഞെടുപ്പിലൂടെ അദ്ധ്യക്ഷനെ കണ്ടെത്താന്‍ പ്രവര്‍ത്തക സമിതി നടപടി എടുക്കണമെന്ന് ശശി തരൂര്‍ എം.പിയും ആവശ്യപ്പെട്ടു.
രാഹുല്‍ അദ്ധ്യക്ഷ പദത്തിലെത്തുകയാണെങ്കില്‍ പൂര്‍ണ പുനഃസംഘടന ഉണ്ടാകും. പ്ലീനറി സമ്മേളനം ഏപ്രില്‍ രണ്ടാം വാരത്തില്‍ ഉണ്ടായേക്കും. എന്നാല്‍ പ്രസിഡന്റായി രാഹുല്‍ വരണമെന്ന ആവശ്യം ശക്തമാണെങ്കിലും ഏകഭിപ്രായത്തിലെത്തിയിട്ടില്ല. അഭിപ്രായ ഐക്യം ഉണ്ടാകാത്ത സാഹചര്യത്തില്‍ സോണിയ ഗാന്ധി തന്നെ അദ്ധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക